മോദിയുടെ സന്ദർശനം. ബംഗ്ലാദേശിൽ പ്രതിഷേധം 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാപക പ്രതിഷേധം..

ബംഗ്‌ളാദേശ് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും രാഷ്ട്രശില്‍പിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ജന്മശതാബ്ദി ചടങ്ങുകളിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ധാക്കയിലെത്തിയത്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധക്കാര്‍ തങ്ങളുടെ ചെരിപ്പുകളുയര്‍ത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഗുജറാത്ത് വംശീയ കൂട്ടക്കൊലയുടെയും മറ്റു ചില സംഭവങ്ങളുടെയും പേരില്‍ നരേന്ദ്ര മോദി നേരിട്ട ആരോപണങ്ങളും ബംഗ്ലാദേശ് ഭരണകൂടം അദ്ദേഹത്തിനു നല്‍കിയ ക്ഷണവുമാണ് പ്രതിഷേധത്തിന് കാരണമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമായും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനത്തിനു .നേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. പൊലീസിനു നേരെ നടന്ന കല്ലേറില്‍ നാലുപേര്‍ക്കും രണ്ടായിരത്തോളം വന്ന പ്രതിഷേധക്കാരില്‍ നാല്പതുപേര്‍ക്കും  പരിക്കേറ്റു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ