മമ്മൂട്ടീ, എന്ന് ആദ്യമായി വിളിച്ച സുഹൃത്ത് ശശിധരനുമായി അപ്രതീക്ഷിത അഭിമുഖം ഇന്ന് !

മമ്മൂട്ടിയെ മമ്മൂട്ടി എന്ന് ആദ്യമായി വിളിച്ച ആളാരാണ് ? പിഎ മുഹമ്മദ് കുട്ടിയായ അദ്ദേഹം നാട്ടില്‍ അറിയപ്പെട്ടിരുന്നത് ‘മമ്മൂഞ്ഞ്’ എന്ന പേരിലാണ്. അദ്ദേഹത്തിന് ഏതാണ്ട് മുപ്പതു വയസ്സോളം പ്രായമുള്ളപ്പോഴാണ് എം.ടിവാസുദേവന്‍ നായര്‍ 1980 ല്‍ തന്റെ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തില്‍ ഒരു വേഷമുണ്ടെന്നും വന്നാല്‍ അഭിനയിക്കാമെന്നും അറിയിക്കുന്ന ഒരു കത്തെഴുതുന്നത്. അതില്‍ ‘പ്രിയ മമ്മൂട്ടി’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.

എന്നാല്‍ അതിനും പത്തോ പതിമൂന്നോ കൊല്ലങ്ങള്‍ക്കു മുമ്പ് തന്നെ മമ്മൂട്ടി എന്നു വിളിച്ചത് തന്റെ സഹപാഠിയായിരുന്ന ഒരു ശശിധരനാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കായെ ആദ്യമായി മമ്മൂട്ടി എന്നു വിളിച്ച സുഹൃത്ത് ശശിധരനുമായി ഇന്ന് സൗത്ത്‌ലൈവ് അഭിമുഖം നടത്തുന്നു.

ആദ്യമായി കോളജില്‍ ചെല്ലുമ്പോള്‍ തന്റെ പേര് ഒമര്‍ ഷെറീഫ് എന്നാണ് മുഹമ്മദ് കുട്ടി പലരോടും പറഞ്ഞത്. അന്ന് ഹോളിവുഡില്‍ തിളങ്ങി നിന്നിരുന്ന ഈജിപ്ഷ്യന്‍ നടന്റെ പേര്. പിന്നീടൊരിക്കല്‍ തന്റെ ഐഡന്റിറ്റി കാര്‍ഡ് താഴെ പോയപ്പോള്‍ അതെടുത്ത ശശിധരന്‍ എന്ന സഹപാഠിയാണ് അതിലെ പേര് കണ്ടെത്തി ‘എടാ നീ മമ്മൂട്ടിയാ ?’ എന്ന് ചോദിക്കുന്നത്.
ഈ സംഭവം സരസമായ രീതിയിലാണ് അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്ന വീഡിയോ വൈറലാണ്. ആ ശശിധരനെ കണ്ടെത്തി ഇന്ന് സൗത്ത്‌ലൈവ് ലൈംലൈറ്റില്‍ കൊണ്ടുവരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം