ഗണേശ്കുമാര്‍ ഗതാഗത മന്ത്രിയായേക്കും

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (ബി) നേതാവും പത്തനാപുരം എം.എല്‍.എയുമായ കെ.ബി. ഗണേശ്കുമാര്‍ മന്ത്രിസഭയിലേക്കെന്നു സൂചന. എന്‍.സി.പിയുടെ എം.എല്‍.എമാരായ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും കേസുകളില്‍നിന്ന് ഉടനൊന്നും മോചിതരാകാന്‍ ഇടയില്ലാത്ത സാഹചര്യത്തിലാണു പുതിയനീക്കം.

ഗണേശ്കുമാറിന്റെ മന്ത്രിസഭാപ്രവേശത്തിനു സി.പി.ഐയും പച്ചക്കൊടി കാണിച്ചതായാണു സൂചന. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, ഗണേശ്കുമാര്‍ എന്നിവര്‍ ഇന്നലെ ഇതുസംബന്ധിച്ചു ചര്‍ച്ചനടത്തി. കൊട്ടാരക്കര വാളകത്ത്, ബാലകൃഷ്ണപിള്ളയുടെ കീഴൂട്ട് വസതിയിലായിരുന്നു രണ്ടുമണിക്കൂറോളം നീണ്ട ചര്‍ച്ച.

ബാലകൃഷ്ണപിള്ളയുടെ ഭാര്യയും ഗണേശ്കുമാറിന്റെ മാതാവുമായ വത്സലയുടെ മരണത്തില്‍ അനുശോചനമറിയിക്കാനാണു നേതാക്കള്‍ പോയതെന്നാണു സി.പി.ഐ. ഭാഷ്യമെങ്കിലും ഗണേശ് മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നു കാനം ഇരുവരെയും അറിയിച്ചു.
ഗണേശ്കുമാറിനെ മന്ത്രിസഭയിലെടുത്താല്‍ ഗതാഗതവകുപ്പ് ഏല്‍പിക്കാനാണു നീക്കം. ഗണേശ്കുമാറും മാത്യു ടി. തോമസും ഗതാഗതമന്ത്രിമാരായിരിക്കേയാണു കെ.എസ്.ആര്‍.ടി.സി. പരുക്കില്ലാതെ ഓടിയതെന്ന അനുകൂലഘടകമാണു ഗണേശിനു വീണ്ടും മന്ത്രിസഭയിലേക്കു വഴിയൊരുക്കുന്നത്. തോമസ് ചാണ്ടി രാജിവച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലാണു ഗതാഗതവകുപ്പ്. അമ്മയുടെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ഗണേശിന്റെ സത്യപ്രതിജ്ഞയുണ്ടായേക്കും.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”