ഹംസരാജനും ചരിഞ്ഞു; വയനാട്ടിലെ നാട്ടാനകളില്‍ ഇനി കൊമ്പനില്ല

വയനാട്ടിലെ നാട്ടാനകളിലെ തലയെടുപ്പ് മാഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന, നാട്ടാനകളിലെ ഒരേയൊരു കൊമ്പനായ ഹംസരാജന്‍ ബുധനാഴ്ച ചരിഞ്ഞു.

മണിയങ്കോട് എം.എ. ബാഹുബലി കുമാറിന്റെ ഉടമസ്ഥതയിലുള്ള കൊമ്പന്‍, സംസ്ഥാനത്തെ ആനപ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായിരുന്നു.

ജില്ലയില്‍ ആകെ മൂന്ന് നാട്ടാനകളാണ് ഉണ്ടായിരുന്നത്; കാക്കവയലില്‍ രണ്ട് പിടിയാനകളും ഹംസരാജനും. അതിനാല്‍ ക്ഷേത്രങ്ങളിലും മറ്റു പൊതുപരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു ഹംസരാജന്‍.

കല്പറ്റ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കാലങ്ങളായി എഴുന്നള്ളിച്ചിരുന്നത് ഹംസരാജനെ ആയിരുന്നു. മണിയങ്കോട്ടെ ഗജരാജന്‍ എന്നാണ് ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. തലയെടുപ്പും കൊമ്പിന്റെ വലുപ്പവുമായിരുന്നു ഹംസരാജനെ പ്രശസ്തനാക്കിയത്. 69 വയസ്സുണ്ട്. എട്ടാം വയസ്സിലാണ് വയനാട്ടിലെത്തിയത്. ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. മദപ്പാടിന്റെ സമയത്തുപോലും ഉപദ്രവകാരിയല്ലായിരുന്നു. 35 വര്‍ഷമായി നാരായണനായിരുന്നു പ്രധാന പാപ്പാന്‍. ആനയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാവാന്‍ നിരവധിപേരാണ് എത്തിയത്. അമ്പലങ്ങളെ പ്രതിനിധാനം ചെയ്ത് ആനയ്ക്ക് റീത്തും സമര്‍പ്പിച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ