ഹംസരാജനും ചരിഞ്ഞു; വയനാട്ടിലെ നാട്ടാനകളില്‍ ഇനി കൊമ്പനില്ല

വയനാട്ടിലെ നാട്ടാനകളിലെ തലയെടുപ്പ് മാഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന, നാട്ടാനകളിലെ ഒരേയൊരു കൊമ്പനായ ഹംസരാജന്‍ ബുധനാഴ്ച ചരിഞ്ഞു.

മണിയങ്കോട് എം.എ. ബാഹുബലി കുമാറിന്റെ ഉടമസ്ഥതയിലുള്ള കൊമ്പന്‍, സംസ്ഥാനത്തെ ആനപ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായിരുന്നു.

ജില്ലയില്‍ ആകെ മൂന്ന് നാട്ടാനകളാണ് ഉണ്ടായിരുന്നത്; കാക്കവയലില്‍ രണ്ട് പിടിയാനകളും ഹംസരാജനും. അതിനാല്‍ ക്ഷേത്രങ്ങളിലും മറ്റു പൊതുപരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു ഹംസരാജന്‍.

കല്പറ്റ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കാലങ്ങളായി എഴുന്നള്ളിച്ചിരുന്നത് ഹംസരാജനെ ആയിരുന്നു. മണിയങ്കോട്ടെ ഗജരാജന്‍ എന്നാണ് ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. തലയെടുപ്പും കൊമ്പിന്റെ വലുപ്പവുമായിരുന്നു ഹംസരാജനെ പ്രശസ്തനാക്കിയത്. 69 വയസ്സുണ്ട്. എട്ടാം വയസ്സിലാണ് വയനാട്ടിലെത്തിയത്. ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. മദപ്പാടിന്റെ സമയത്തുപോലും ഉപദ്രവകാരിയല്ലായിരുന്നു. 35 വര്‍ഷമായി നാരായണനായിരുന്നു പ്രധാന പാപ്പാന്‍. ആനയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാവാന്‍ നിരവധിപേരാണ് എത്തിയത്. അമ്പലങ്ങളെ പ്രതിനിധാനം ചെയ്ത് ആനയ്ക്ക് റീത്തും സമര്‍പ്പിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം