സര്‍ക്കാര്‍ ഡയറിയില്‍ 'പൊട്ടത്തെറ്റുകള്‍'; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ ഡയറിയില്‍ ഗുരുതരമായ തെറ്റുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടിക്കണക്കിനു രൂപ ചെലവാക്കി അച്ചടിച്ച ഡയറിയില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവധാനതയില്ലായ്മയുമാണെന്നു കത്തില്‍ രമേശ് കുറ്റപ്പെടുത്തി.

വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവര്‍ മാറി പുതിയവര്‍ വന്നെങ്കിലും ഡയറിയില്‍ പേരുകള്‍ മാറിയിട്ടില്ല. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഎമ്മിലെ പി.ബിജുവിനെ നിയമിച്ചെങ്കിലും ഡയറിയില്‍ കോണ്‍ഗ്രസ് നേതാവ് പി.എസ്. പ്രശാന്ത് തുടരുകയാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി പള്ളിയറ ശ്രീധരനെ നിയമിച്ചു. പക്ഷേ, പഴയ ഡയറക്ടര്‍ നെടുമുടി ഹരികുമാറിന്റെ പേരു മാറ്റിയിട്ടില്ല.

എന്‍സൈക്ലോപീഡിയയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡോ.എം.ടി.സുലേഖ 2016ല്‍ സ്ഥാനമൊഴിഞ്ഞ് പകരം ഡോ.എ.ആര്‍.രാജന്‍ സ്ഥാനമേറ്റു. ഡയറിയില്‍ സുലേഖ തുടരുന്നു. ടെക്നോപാര്‍ക്ക് സിഇഒ സ്ഥാനം കെ.ജി.ഗിരീഷ് ബാബു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഴിഞ്ഞെങ്കിലും ഡയറി തയാറാക്കിയവര്‍ അതറിഞ്ഞിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഹാന്‍വീവ് ചെയര്‍മാന്‍ യു.സി.രാമന്റെ പേരും മാറ്റിയിട്ടില്ല. പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഡോ. ബി.എ.പ്രകാശ് 2016 മേയില്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്നു രണ്ട് ചെയര്‍മാന്മാര്‍ മാറിയെങ്കിലും ഡോ.പ്രകാശ് തന്നെ ഡയറിയില്‍ ചെയര്‍മാനായി തുടരുന്നു.

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്‌മെന്റില്‍ ബാബു ജേക്കബ്, കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ജോസ് സിറിയക്ക്, നാഷനല്‍ ഗെയിംസില്‍ ജേക്കബ് പുന്നൂസ്, നോര്‍ക്ക റൂട്ട്സില്‍ പി.സുദീപ് എന്നിവരുടെ പേരുകളും മാറ്റിയിട്ടില്ല. എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ കാണിക്കുന്ന പിടിപ്പുകേടും അനാസ്ഥയും തന്നെയാണു ഡയറി അച്ചടിയിലും കാണുന്നതെന്നു രമേശ് കുറ്റപ്പെടുത്തി. കഴിഞ്ഞതവണ തെറ്റുകള്‍ കാരണം അച്ചടിച്ച ഡയറികള്‍ പുതിയതായി അച്ചടിക്കുകയായിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ