റിയൽ ലൈഫിലെ ജീവിതം സ്‌ക്രീനിലെത്തിയപ്പോൾ ; ഇന്ത്യൻ സിനിമയിലെ മികച്ച ചില ബയോപിക്കുകൾ

പ്രേക്ഷകർ എന്നും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ബയോഗ്രഫിക്കൽ സിനിമകൾ അഥവാ ബയോപിക്കുകൾ. പ്രഗത്ഭരായ പല വ്യക്തികളുടെയും ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങൾ സ്‌ക്രീനിലൂടെ കാണാമെന്നതിനാൽ ആരാധകർക്ക് എന്നും പ്രിയപ്പെട്ട ഒരു ജോണർ തന്നെയാണ് ബയോപിക്കുകൾ. ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വ്യത്യസ്മായ അവതരണം കൊണ്ടും അഭിനയമികവ് കൊണ്ടും പലതും ഹിറ്റായിട്ടുമുണ്ട്. ഇന്ത്യൻ സിനിമയിൽ പുറത്തിറങ്ങിയ, ഏറ്റവും മികച്ചു നിൽക്കുന്ന ചില ബയോപിക്കുകളിൽ ഒന്നാണ് ദംഗൽ.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ആദ്യമായി 1000 കോടി ക്ലബ് കടന്ന ബയോഗ്രാഫിക്കൽ സ്പോർട്സ് ഡ്രാമയായിരുന്നു ദംഗൽ. 2016ൽ നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത് ആമിർ ഖാൻ ആയിരുന്നു. മഹാവീർ സിംഗ് ഫോഗത്ത് എന്ന ഗുസ്തികാരന്റേയും പെൺമക്കളുടെയും കഥ പറഞ്ഞ ചിത്രം രാജ്യത്തിനകത്തും പുറത്തും വൻ ഹിറ്റായി എന്ന് മാത്രമല്ല, ആഗോള ബോക്സ്ഓഫീസിൽ 2200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളായ ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം എസ് ധോണി ; ദി അൺടൊൾഡ് സ്റ്റോറി’ സിനിമാ പ്രേമികളുടെയും ക്രിക്കറ്റ് ആരാധകരുടെയും മനസിൽ ഒരുപോലെ ഓർമ്മിക്കപ്പെടുന്ന ഒരു സിനിമയാണ്. നീരജ് പാണ്ടേ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ പുറത്തിറങ്ങിയ സിനിമ മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന്റെ കഥയാണ് പറയുന്നത്. സുഷാന്ത് സിംഗ് രാജ്പുത് ആണ് ചിത്രത്തിൽ ധോണിയായി അഭിനയിച്ചത്. ധോണിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സംഭവവികാസങ്ങളും ഉൾപ്പെടുത്തിയാണ് ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ജോണറിൽ ചിത്രം ഒരുക്കിയത്. റെയിൽവേയിലെ ടി ടി ആറായുള്ള ജീവിതവും ആദ്യ പ്രണയവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള യാത്രയും അടങ്ങുന്നതാണ് ചിത്രം.

ഐഎസ്ആര്‍ഓ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന ബയോഗ്രഫിക്കൽ ഡ്രാമ ചിത്രം സിനിമാലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. നടൻ ആർ. മാധവനാണ് ചിത്രം സംവിധാനം ചെയ്തതും നമ്പി നാരായണനായി വേഷമിട്ടതും. നാലുവര്‍ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൂടാതെ, നമ്പി നാരായണന്റെ വിവിധ പ്രായങ്ങൾ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക്ഓവറുകളും, ശാരീരിക മാറ്റങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഷാരുഖ് ഖാൻ, സൂര്യ എന്നിവർ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’. ശശി കിരൺ ടിക്ക ആണ് ചിത്രത്തിന്റെ സംവിധായകൻ. അദ്വി ശേഷ് നായകനായെത്തിയ ബയോഗ്രഫിക്കൽ ആക്ഷൻ ഡ്രാമയായ ഈ തെലുങ്ക് ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ മെക്കിങ്ങും അഭിനയവും ചിത്രം ഹിറ്റായി മാറാനുള്ള രണ്ട് കാരണങ്ങളാണ്. കുടുംബജീവിതം, പ്രണയം, സൗഹൃദം എല്ലാം ഉൾപ്പെടെ ജീവിതത്തിലെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സംഭവവികാസങ്ങള്‍ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ പറക്കും സിംഗ് എന്ന് അറിയപ്പെട്ടിരുന്ന മില്‍ഖാ സിംഗ് എന്ന അത്‍ലറ്റിന്റെ ജീവിതകഥയാണ് ‘ഭാഗ് മിൽക്ക ഭാഗ്’ എന്ന ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രം പറയുന്നത്. രാകേയിഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ ചിത്രത്തിൽ ഫർഹാൻ അക്തർ മുഖ്യ വേഷത്തിൽ എത്തിയത്. ആയിരുന്നു. 2013ൽ ഇറങ്ങിയ ചിത്രം വലിയ സാമ്പത്തിക വിജയം ആണ് നേടിയത്. മാത്രമല്ല മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം