ബിജു ഭയങ്കര ടെന്‍ഷനിലായി, ഇന്‍ഹേലര്‍ അടിച്ച് കഴിഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് ശ്വാസം കിട്ടിയത്..: കമല്‍

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് സംയുക്ത വര്‍മ്മ. താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും സിനിമാപ്രേമികളും എത്താറുമുണ്ട്. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത സിനിമയില്‍ നിന്നും മാറി നിന്നത്.

ബിജു മേനോനും സംയുക്തയും തമ്മിലുള്ള പ്രണയത്ത കുറിച്ച് സംവിധായകന്‍ കമല്‍ മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കമലിന്റെ സംവിധാനത്തില്‍ 2000ല്‍ റിലീസ് ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് കമല്‍ ഒരിക്കല്‍ പറഞ്ഞത്.

ചിത്രത്തില്‍ കാറ്റടിക്കുന്ന ഒരു സീനുണ്ട്. പ്രൊപ്പല്ലര്‍ കൊണ്ട് വന്ന് കാറ്റടിപ്പിക്കുകയാണ്. പൊടിയൊക്കെ വാരി ഇടുന്നുണ്ട്. കാറ്റിനിടയില്‍ സംയുക്ത ഓടുന്ന ഷോട്ട് എടുക്കുകയാണ്. ബിജു മേനോന്‍ പിറകില്‍ നില്‍ക്കുന്നുണ്ട്. പൊടി വന്ന് മൂടിക്കഴിഞ്ഞപ്പോള്‍. ഒന്നും കാണാന്‍ വയ്യ.

കുറച്ച് കഴിഞ്ഞപ്പോള്‍ താന്‍ കട്ട് പറഞ്ഞു. കാറ്റ് നില്‍ക്കുന്നുമില്ല. സംയുക്ത വീണ് കിടക്കുകയാണ്. ഓടി ചെന്നപ്പോള്‍ സംയുക്തയ്ക്ക് പൊടി കയറി ശ്വാസം കിട്ടുന്നില്ല. ഇന്‍ഹേലര്‍ കൊണ്ടു വന്ന് അടിച്ച് കഴിഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് ശ്വാസം കിട്ടുന്നത്. നേരെ ആശുപത്രിയില്‍ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു.

വൈകീട്ട് സംയുക്തയെ കാണാന്‍ ചെല്ലുമ്പോള്‍ അകത്ത് സംയുക്തയും അമ്മയുമുണ്ട്. ഇപ്പുറത്ത് ബിജു മേനോനും സംയുക്തയുടെ അച്ഛനും കൂടി ഇരിക്കുന്നു. ബിജു ഭയങ്കര ടെന്‍ഷനിലായി. ഒന്നുമില്ല സര്‍ താനിപ്പോ വന്നേ ഉള്ളൂ എന്ന് പറഞ്ഞ് ബിജു പരിഭ്രമിച്ചിരിക്കുകയായിരുന്നു എന്നാണ് കമല്‍ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക