ബിഗ് ബോസിന് കണ്ണീരോടെ വിട പറഞ്ഞ് പവന്‍; കാരണം ടാസ്‌കിനിടയില്‍ പറ്റിയ അബദ്ധം

ബിഗ് ബോസില്‍ നിന്നും കണ്ണീരോടെ വിട പറഞ്ഞ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ പവന്‍ കണ്ണിന് അസുഖം വന്നതിനെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റി താമസിപ്പിച്ചിരുന്നു. തിരികെയെത്തി ടാക്‌സുകളില്‍ സജീവമാകുന്നതിനിടെയാണ് ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോകുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു താരത്തിന്റെ വിടവാങ്ങല്‍. ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥനായി കിടക്കുന്ന പവനെയാണ് ആദ്യം കണ്ടത്. തനിക്ക് വയ്യെന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ബിഗ് ബോസെന്നും പവന്‍ ചോദിക്കുന്നുണ്ടായിരുന്നു. മരുന്ന് എത്തിച്ചുവെങ്കിലും അത് കഴിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റ് എത്തിയതിന് ശേഷവും പവന്റെ വേദനയ്ക്ക് കുറവുണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. തിരികയെത്തിയ പവന്‍ താന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.

നടുവേദയെത്തുടര്‍ന്ന് ഉറങ്ങാനാവാത്ത പവന്‍ ബിഗ് ബോസിനോട് ക്യാമറയ്ക്ക് മുന്നില്‍വന്ന് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ മുറിയില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തി. തനിക്ക് ഡിസ്‌കിന് പ്രശ്നമുള്ളതാണെന്നും കഴിഞ്ഞ ദിവസത്തെ ടാസ്‌കിന് ഇടയില്‍ പറ്റിയ അബദ്ധംകൊണ്ട് സംഭവിച്ചതാണിതെന്നും പവന്‍ ഡോക്ടര്‍മാരോട് പറയുന്നുണ്ടായിരുന്നു.

പോവുന്നതിന് മുന്‍പായി മറ്റുള്ളവരോട് എന്താണ് പറയാനുള്ളതെന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. കണ്ണീരോടെയായിരുന്നു പവന്‍ മറ്റുള്ളവരോട് സംസാരിച്ചത്. വഴക്കുകളൊക്കെ ഗെയിമിന്റെ ഭാഗമായി വന്നതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും താരം പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമായാണ് പവന്‍ പുറത്തേക്ക് പോവുന്നതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് മത്സരാര്‍ത്ഥികള്‍ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക