എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല, കൃത്യ സമയത്ത് മറുപടി ഉണ്ടാകും; വിവാദങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത

നടി ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടി അന്‍ഷിത. ‘കൂടെവിടെ’ എന്ന മലയാളം സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍ഷിത. തമിഴില്‍ ‘ചെല്ലമ്മ’ എന്ന സീരിയലിലും അന്‍ഷിത അഭിനയിക്കുന്നുണ്ട്. ഈ സീരയലിലെ നായകനായ അര്‍ണവ് അംജദിന്റെ ഭാര്യയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

അര്‍ണവ് അന്‍ഷിതയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കാന്‍ നോക്കുന്നുവെന്നാണ് ദിവ്യയുടെ ആരോപണം. അന്‍ഷിത തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും തന്നെ മര്‍ദ്ദിച്ചുവെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. അന്‍ഷിത വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലിയെന്ന് ആരോപിചച് പൊലീസില്‍ ദിവ്യ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തന്റെ നിശബ്ദതയെ മണ്ടത്തരമായി കാണരുത് എന്നാണ് അന്‍ഷിത ആരോപണങ്ങള്‍ക്ക് മറുപടിയായി സോഷ്യല്‍ മീഡയയില്‍ കുറിച്ചിരിക്കുന്നത്. ”എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല. കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കും എന്റെ മറുപടി.”

”അതുവരെ വിരോധികള്‍ക്ക് സ്വന്തം വ്യാഖ്യനങ്ങളുമായി മുന്നോട്ട് പോകാം. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോല്‍ നിയമവും ജീവിതവും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ രണ്ട് വശമുള്ള കോടാലികള്‍ ആയതിനാല്‍ ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കെതിരെ ഇരട്ടിയായി തിരിച്ചു കിട്ടും” എന്നാണ് അന്‍ഷിത കുറിച്ചിരിക്കുന്നത്.

അതേസമയം, ദിവ്യയുടെ ആരോപണങ്ങളെ തള്ളി അര്‍ണവ് രംഗത്തെത്തിയിരുന്നു. ആദ്യ വിവാഹത്തില്‍ കുട്ടിയുള്ളത് മറച്ചു വച്ചാണ് ദിവ്യ തന്നെ കല്യാണം കഴിച്ചതെന്നും അന്‍ഷിതയെ ഉപദ്രവിച്ചപ്പോഴാണ് വാട്ടര്‍ ബോട്ടില്‍ എടുത്ത് എറിഞ്ഞത് എന്നുമാണ് നടന്‍ പറയുന്നത്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ