വടിവേലുവിന്‍റെ സെറ്റിലെ മോശം പെരുമാറ്റം, നിര്‍മാതാവിന്‍റെ നഷ്ടം നികത്തണമെന്ന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

ഇംസൈ അരസന്‍ 24ത് പുലികേശി എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ മോശമായി പെരുമാറുകയും ചിത്രീകരണം തടസപ്പെടുത്തുകയും ചെയ്ത  നടന്‍ വടിവേലുവിന്  നഷ്ടപരിഹാരം  ആവശ്യപ്പെട്ട് തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നോട്ടീസ് അയച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ മുന്‍കൂര്‍ തുക വാങ്ങി ഒപ്പിട്ടതിന് ശേഷം ചിത്രീകരണത്തിന് സഹകരിക്കാത്തതിനെ തുടര്‍ന്ന് വടിവേലുവിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സിനിമ പകുതിയായപ്പോള്‍ കൂടുതല്‍ തുക നല്‍കിയാലെ അഭിനയിക്കു എന്ന് നിബന്ധന വെച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാവ് ശങ്കര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ വടിവേലുവിനെതിരെ പരാതി നല്‍കിയത്.

സിനിമയിലെ സഹതാരങ്ങളെ മാറ്റി പകരം വടിവേലു നിര്‍ദ്ദേശിക്കുന്നവരെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനും നിര്‍ബന്ധിച്ചു. ഈ നിബന്ധനകളൊക്കെ സംവിധായന്‍ സമ്മതിച്ചുവെങ്കിലും കോസ്റ്റ്യൂം ഡിസൈനറെ മാറ്റണമെന്ന് നിര്‍ബന്ധിച്ചതോടെയാണ് നടികര്‍സംഗത്തിനും പ്രൊഡ്യൂസേഴ്‌സ് സംഘടനയ്ക്കും പരാതി നല്‍കിയത്.

ചിമ്പുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംസൈ അരസന്‍ 23 പുലികേശിയുടെ സ്വീക്വലാണ് ഇംസൈ അരസന്‍ 24 പുലികേശി. ചിത്രീകരണത്തിന് സഹകരിച്ചില്ലെങ്കില്‍ വടിവേലു നഷ്ടപരിഹാതത്തുക നല്‍കേണ്ടി വരും. വാര്‍ത്ത പുറത്തായതോടെ മറ്റു രണ്ട് സംവിധായകര്‍ കൂടി അഡ്വാന്‍സ് തിരിച്ച് കിട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം