'ദളപതി 68' കംപ്ലീറ്റ് മാസ് അല്ല, പേര് ചോര്‍ന്നു; പ്രഖ്യാപനം വൈകും!

വിജയ്-വെങ്കട് പ്രഭു ചിത്രത്തിന്റെ പേര് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേയാണ് ചോര്‍ന്നിരിക്കുന്നത്. ‘ബോസ്’ എന്നാകും ചിത്രത്തിന്റെ ടൈറ്റില്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വിവരം അനുസരിച്ച് വെങ്കട് പ്രഭു നാല് ടൈറ്റിലുകള്‍ വിജയിക്ക് മുന്നില്‍ എത്തിച്ചെന്നും അതിലൊന്ന് വിജയ് സെലക്ട് ചെയ്തു എന്നുമാണ് വിവരം. മിക്കവാറും ജനുവരി ആദ്യം ‘ദളപതി 68’ന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും. ഒരു ടൈം ട്രാവല്‍ ചിത്രമാണിത് എന്നാണ് സൂചനകള്‍.

എന്നാല്‍ വെങ്കട് പ്രഭു വിജയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച ടൈറ്റില്‍ എല്ലാം മാസ് ചിത്രത്തിന് ഉതകുന്ന തരത്തിലാണ് എന്നാണ് വിവരം. അതില്‍ ഒരു ടൈറ്റിലാണ് പുറത്തെത്തിയത്. എന്നാല്‍ ബോസ് എന്ന ടൈറ്റില്‍ വിജയ് അംഗീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, വമ്പന്‍ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക. വിജയ്‌യെ 19കാരനാക്കാന്‍ വേണ്ടി എകദേശം ആറ് കോടിയോളം ചിലവഴിക്കാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് ഡിജിറ്റല്‍ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുക.

എന്നാല്‍ വമ്പന്‍ തുക ചിലവഴിച്ച് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്താകും വിജയ്‌യെ പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായിക. ജയറാമും ചിത്രത്തില്‍ അഭിനയിക്കും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക