എന്തുകൊണ്ട് ഫഹദിനെ വില്ലനാക്കി?.. ഒടുവില്‍ ഉത്തരവുമായി മാരി സെല്‍വരാജ്

അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് വടിവേലു ‘മാമന്നന്‍’ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ അസാധ്യ പ്രകടനവുമായി എത്തിയത് നടന്‍ ഫഹദ് ഫാസില്‍ ആണ്. ഫഹദിന്റെ വില്ലന്‍ വേഷം ചിത്രത്തില്‍ നായകനായ ഉദയനിധി സ്റ്റാലിനേക്കാള്‍ പ്രശംസകളാണ് നേടുന്നത്.

ഒരുകാലത്ത് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് ഫഹദ്. മാമന്നന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഫഹദ് ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ഫഹദിലേക്ക് താന്‍ എത്തിയെന്ന് പറയുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്.

ഫഹദിന് സിനിമകളോടുള്ള ആരാധന കണ്ടാണ് മാമന്നനില്‍ പ്രതിനായകനാക്കാന്‍ തീരുമാനിച്ചതെന്നാണ് മാരി പറയുന്നത്. ഒരു തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. ഫഹദ് നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുന്ന നടനാണ്.

അദ്ദേഹത്തിന്റെ മലയാള സിനിമകളെ നമ്മള്‍ എങ്ങനെ പിന്തുടരുന്നോ അതുപോലെ തന്നെ അദ്ദേഹം തമിഴ് സിനിമകള്‍ കാണുന്നുണ്ട്. വളരെ വേഗത്തില്‍ ഇടപഴകാന്‍ പറ്റുന്നൊരു ആളാണ് ഫഹദെന്നും ആദ്യമായി കണ്ടപ്പോള്‍ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത് പോലെയാണ് തോന്നിയതെന്നുമാണ് മാരി സെല്‍വരാജ് പറയുന്നത്.

ജൂണ്‍ 29ന് ആയിരുന്നു മാമന്നന്‍ തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ജൂലൈ 27ന് ഒ.ടി.ടിയിലും ചിത്രം എത്തി. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നിര്‍മ്മാണം. കീര്‍ത്തി സുരേഷ് ആണ് നായിക. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, രവീണ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ