'പുലിമുരുകൻ' മുതൽ '100 ഡേയ്‌സ് ഓഫ് ലവ്' വരെ ; യൂട്യൂബിൽ ഹിറ്റായ ഹിന്ദി ഡബ്ബ് മലയാളം സിനിമകൾ

ഏത് ഭാഷയിലായാലും ഒരു ചിത്രം ഹിറ്റായാൽ മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റി പുറത്തിറക്കുന്നത് സർവ സാധാരണമാണ്. പാൻ ഇന്ത്യൻ സിനിമകൾ എന്ന ആശയം വന്നതോടെ തിയേറ്ററുകളിൽ എത്തുമ്പോൾ തന്നെ ഒരേസമയം മറ്റ് ഭാഷകൾ കൂടി ഉൾപ്പെടുത്തിയാണ് സിനിമ എത്തുന്നത്. റീമേക്കിനെക്കാളും വളരെ ചെലവ് കുറഞ്ഞതാണ് റീ-ഡബ്ബിങ്. മലയാള സിനിമകളിൽ നിന്ന് നിരവധി സിനിമകൾ അന്യഭാഷകളിലേക്ക് മൊഴിമാറ്റാറുണ്ട്. മലയാളത്തിൽ ഹിറ്റാവാതെ പോയ പല സിനിമകളും മറ്റ് ഭാഷകളിൽ യൂട്യൂബിൽ ലഭ്യമാണ്. ഇവയിൽ പലതും ഹിറ്റായിട്ടുമുണ്ട്. മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തി യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ മലയാള സിനിമകളിൽ ചിലതാണ് ഇവ:

മലയാളത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ ചിത്രമാണ് പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയകൃഷണയാണ് തിരക്കഥയൊരുക്കിയത്. 2016ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ആക്ഷൻ സിനിമ കൂടിയാണ്. ‘ഷേർ കാ ശിക്കാർ’ എന്ന പേരിലാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്. പുലിമുരുകന്‍റെ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ 111 മില്ല്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്. മലയാളത്തിലെ മറ്റ് ചിത്രങ്ങൾക്കൊന്നും ലഭിക്കാത്ത ഒരു ബഹുമതിയാണിത്.

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. ഹിന്ദിയിലേക്ക് മൊഴി മാറ്റിയപ്പോൾ കോൻ ഹേ വില്ലൻ എന്നാണ് പേര് നൽകിയത്. യൂട്യൂബിൽ 66 മില്യൺ ആളുകളാണ് ഈ ചിത്രം കണ്ടിരിക്കുന്നത്. മാത്യൂ മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ വില്ലനിൽ എത്തിയത്. 2019-ൽ തിയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രമാണ് ജാക്ക് ആൻ്റ് ഡാനിയേൽ. ആക്ഷൻ ത്രില്ലർ ചിത്രമായിരുന്ന ജാക്ക് ആൻഡ് ഡാനിയൽസിൽ തമിഴ് നടൻ അർജുനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ചിത്രം ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. എന്നാൽ ഇതേ പേരിൽ തന്നെ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ സിനിമയ്ക്ക് യൂട്യൂബിൽ 61 മില്ല്യൺ കാഴ്ചക്കാരാണ് ഉള്ളത്.

2015-ൽ മലയാളത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 100 ഡേയ്‌സ് ഓഫ് ലവ്. ദുൽഖർ സൽമാൻ, നിത്യ മേനോൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം മലയാളത്തിൽ ഹിറ്റായിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. ചിത്രം 47 മില്ല്യൺ ആളുകളാണ് ഇതുവരെ കണ്ടത്. 2017-ൽ ദുൽഖറിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ഫാമിലി എന്റർടൈനർ ചിത്രമായിരുന്ന ജോമോന്റെ സുവിശേഷങ്ങൾ മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. യൂട്യൂബിൽ 36 മില്ല്യൺ ആളുകളാണ് സിനിമയുടെ ഹിന്ദി പതിപ്പ് കണ്ടിരിക്കുന്നത്.

2020-ൽ സിദ്ദിഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. മലയാളത്തിൽ വൻ പരാജയമായിരുന്നു ചിത്രം. 32 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ ചിത്രത്തിന് ആകെ 10 കോടി മാത്രമേ നേടാൻ സാധിച്ചുള്ളൂ. എന്നാൽ അതേസമയം, ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. 36 മില്ല്യൺ കാഴ്ചക്കാരാണ് യൂട്യൂബിൽ ഈ സിനിമ കണ്ടത്. 2018-ൽ മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പരോൾ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവു വലിയ പരാജയ ചിത്രമായിരുന്നു ചിത്രം. ജയിലില്‍ പരോള്‍ കാത്ത് നില്‍ക്കുന്ന തടവുകാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കേരളത്തിൽ ചിത്രം വലിയ രീതിയിൽ വിജയം കണ്ടില്ല. എന്നാൽ സിനിമയുടെ ഹിന്ദി പതിപ്പ് 17 മില്ല്യൺ ആളുകളാണ് ഇതുവരെ കണ്ടത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം