'പുലിമുരുകൻ' മുതൽ '100 ഡേയ്‌സ് ഓഫ് ലവ്' വരെ ; യൂട്യൂബിൽ ഹിറ്റായ ഹിന്ദി ഡബ്ബ് മലയാളം സിനിമകൾ

ഏത് ഭാഷയിലായാലും ഒരു ചിത്രം ഹിറ്റായാൽ മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റി പുറത്തിറക്കുന്നത് സർവ സാധാരണമാണ്. പാൻ ഇന്ത്യൻ സിനിമകൾ എന്ന ആശയം വന്നതോടെ തിയേറ്ററുകളിൽ എത്തുമ്പോൾ തന്നെ ഒരേസമയം മറ്റ് ഭാഷകൾ കൂടി ഉൾപ്പെടുത്തിയാണ് സിനിമ എത്തുന്നത്. റീമേക്കിനെക്കാളും വളരെ ചെലവ് കുറഞ്ഞതാണ് റീ-ഡബ്ബിങ്. മലയാള സിനിമകളിൽ നിന്ന് നിരവധി സിനിമകൾ അന്യഭാഷകളിലേക്ക് മൊഴിമാറ്റാറുണ്ട്. മലയാളത്തിൽ ഹിറ്റാവാതെ പോയ പല സിനിമകളും മറ്റ് ഭാഷകളിൽ യൂട്യൂബിൽ ലഭ്യമാണ്. ഇവയിൽ പലതും ഹിറ്റായിട്ടുമുണ്ട്. മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തി യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ മലയാള സിനിമകളിൽ ചിലതാണ് ഇവ:

മലയാളത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ ചിത്രമാണ് പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയകൃഷണയാണ് തിരക്കഥയൊരുക്കിയത്. 2016ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ആക്ഷൻ സിനിമ കൂടിയാണ്. ‘ഷേർ കാ ശിക്കാർ’ എന്ന പേരിലാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്. പുലിമുരുകന്‍റെ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ 111 മില്ല്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്. മലയാളത്തിലെ മറ്റ് ചിത്രങ്ങൾക്കൊന്നും ലഭിക്കാത്ത ഒരു ബഹുമതിയാണിത്.

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. ഹിന്ദിയിലേക്ക് മൊഴി മാറ്റിയപ്പോൾ കോൻ ഹേ വില്ലൻ എന്നാണ് പേര് നൽകിയത്. യൂട്യൂബിൽ 66 മില്യൺ ആളുകളാണ് ഈ ചിത്രം കണ്ടിരിക്കുന്നത്. മാത്യൂ മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ വില്ലനിൽ എത്തിയത്. 2019-ൽ തിയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രമാണ് ജാക്ക് ആൻ്റ് ഡാനിയേൽ. ആക്ഷൻ ത്രില്ലർ ചിത്രമായിരുന്ന ജാക്ക് ആൻഡ് ഡാനിയൽസിൽ തമിഴ് നടൻ അർജുനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ചിത്രം ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. എന്നാൽ ഇതേ പേരിൽ തന്നെ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ സിനിമയ്ക്ക് യൂട്യൂബിൽ 61 മില്ല്യൺ കാഴ്ചക്കാരാണ് ഉള്ളത്.

2015-ൽ മലയാളത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 100 ഡേയ്‌സ് ഓഫ് ലവ്. ദുൽഖർ സൽമാൻ, നിത്യ മേനോൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം മലയാളത്തിൽ ഹിറ്റായിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. ചിത്രം 47 മില്ല്യൺ ആളുകളാണ് ഇതുവരെ കണ്ടത്. 2017-ൽ ദുൽഖറിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ഫാമിലി എന്റർടൈനർ ചിത്രമായിരുന്ന ജോമോന്റെ സുവിശേഷങ്ങൾ മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. യൂട്യൂബിൽ 36 മില്ല്യൺ ആളുകളാണ് സിനിമയുടെ ഹിന്ദി പതിപ്പ് കണ്ടിരിക്കുന്നത്.

2020-ൽ സിദ്ദിഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. മലയാളത്തിൽ വൻ പരാജയമായിരുന്നു ചിത്രം. 32 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ ചിത്രത്തിന് ആകെ 10 കോടി മാത്രമേ നേടാൻ സാധിച്ചുള്ളൂ. എന്നാൽ അതേസമയം, ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. 36 മില്ല്യൺ കാഴ്ചക്കാരാണ് യൂട്യൂബിൽ ഈ സിനിമ കണ്ടത്. 2018-ൽ മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പരോൾ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവു വലിയ പരാജയ ചിത്രമായിരുന്നു ചിത്രം. ജയിലില്‍ പരോള്‍ കാത്ത് നില്‍ക്കുന്ന തടവുകാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കേരളത്തിൽ ചിത്രം വലിയ രീതിയിൽ വിജയം കണ്ടില്ല. എന്നാൽ സിനിമയുടെ ഹിന്ദി പതിപ്പ് 17 മില്ല്യൺ ആളുകളാണ് ഇതുവരെ കണ്ടത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും