മലയാളികളുടെ മണിനാദം നിലച്ചിട്ട് ഏഴ് വർഷം

മലയാളികളുടെ മനസിൽ മണി നാദം ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം പിന്നിടുകയാണ്. നാടൻപാട്ടുകളും ഹാസ്യകഥാപാത്രങ്ങളും വില്ലത്തരവും കൊണ്ട് മലയാളികളെ രസിപ്പിച്ച കലാഭവൻ മണി ബാക്കിവെച്ച് പോയത് ഇനിയും ഓർമ്മകൾ സമ്മാനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങളെ ആയിരുന്നു. മലയാളികൾക്ക് മാത്രമല്ല, അന്യഭാഷകൾക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ഓരോ സിനിമകളിലൂടെയും ചുവടുവച്ച് മുന്നേറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും സ്വന്തം നാട്ടുകാരെയും മണി മറന്നില്ല. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്ന് തന്റെ കഴിവുകളെ കൊണ്ട് മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടംനേടാൻ കഴിഞ്ഞ താരമായിരുന്നു കലാഭവൻ മണി. ഇന്നും മണിയെ കുറിച്ച് ഓർക്കുമ്പോൾ സഹപ്രവർത്തകരുടേയും ആരാധകരുടേയും കണ്ണുകൾ നിറയുന്നതും എല്ലാവർക്കും മണി ആരായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. നാടൻ പാട്ടുകൾക്ക് ഒരു പ്രത്യേക ഭംഗി നൽകിയ കലാകാരനായിരുന്നു മണി. സിനിമകളിലായാലും ജീവിതത്തിലായാലും എവിടെയായാലും ചിരിച്ചു മാത്രം നിന്നിരുന്ന മണിയുടെ ചിരിക്കും നിരവധി ആരാധകർ ഉണ്ടായിരുന്നു.

സിനിമയിൽ താരമായി മാറിയപ്പോഴും മണ്ണിൽ ചവിട്ടി നിന്ന് ജീവിച്ച മനുഷ്യനായിരുന്നു അദ്ദേഹം. വർഷമെത്ര കഴിഞ്ഞാലും മണി ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് ഉറപ്പാണ്. ചാലക്കുടി ചേന്നത്തുനാട് കുന്നശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ ഒരു പുതുവത്സര ദിനത്തിലായിരുന്നു മണിയുടെ ജനനം. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചിരുന്നത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന്റെ 13 രൂപ ശമ്പളം മാണിക്കും കുടുംബത്തിനും ഒന്നുമാകുമായിരുന്നില്ല. സ്കൂൾ പഠനകാലത്ത് പഠനമൊഴിച്ച് എല്ലാ വിഷയത്തിലും മണി മുൻപന്തിയിലായിരുന്നു. പഠനവൈകല്യത്തെത്തുടർന്ന് പത്താം ക്ലാസിൽ പഠനം നിർത്തിയത്തോടെ തെങ്ങു കയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ജോലി ചെയ്ത് ജീവിതം കഴിച്ചുകൂട്ടി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ചാലക്കുടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലാണ് മണി കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ജയറാം,ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ മണിയുടെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒരുപാട് വേദികളിൽ ഇവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ ശ്രദ്ധേ നേടി തുടങ്ങിയിരുന്ന സമയത്ത് 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് മണി ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. അടുത്ത വർഷം പുറത്തിറങ്ങിയ സല്ലാപം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. നായക വേഷങ്ങളിലെത്തിയ മണിയുടെ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി. നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം മലയാള സിനിമകളിൽ നിറഞ്ഞാടി. അഭിനയം,ആലാപനം,സംഗീത സംവിധാനം, രചന തുടങ്ങി നിരവധി മേഖലകളിൽ മണി തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

തെലുങ്ക്, കന്നട, തമിഴ്,മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമകൾ ചെയ്ത കലാഭവൻ മണിയെ തേടി ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്‌, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ് എന്നിവയും എത്തിയിട്ടുണ്ട്. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. 2016 മാർച്ച് 6നായിരുന്നു സിനിമ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മണിയുടെ അപ്രതീക്ഷിത വിയോഗം. ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും അദ്ദേഹം സജീവമായിരുന്നു. മരിക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഇന്നും മണിയുടെ പാട്ടുകൾ കേൾക്കുമ്പോൾ, ആ ശബ്ദം കേൾക്കുമ്പോൾ മലയാളികൾ വിങ്ങുന്നത് മറ്റൊന്നും കൊണ്ടല്ല , അദ്ദേഹം പാടി വെച്ച പാട്ടുകളെല്ലാം നമ്മുടെ ജീവിതം കൂടിയായിരുന്നു എന്ന ഓർമപ്പെടുത്തൽ കൊണ്ടാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്