ഞാന്‍ മരിച്ചു എന്നാണ് കരുതിയത്, ബൈപ്പോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ്..: യോ യോ ഹണി സിങ്

കഴിഞ്ഞ ആറ് വര്‍മായി ബൈപോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ് താനെന്ന് ഗായകന്‍ യോ യോ ഹണി സിങ്. ആദ്യ മൂന്ന് വര്‍ഷങ്ങള്‍ താന്‍ മരിച്ചു എന്നാണ് വിചാരിച്ചിരുന്നത്, ശരിക്കും മരിച്ചു എന്നായിരുന്നു ധാരണ എന്നാണ് ഹണി സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. നടി റിയ ചക്രബര്‍ത്തിയുമായി ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഹണി രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്.

”കഴിഞ്ഞ 6 വര്‍ഷമായി ബൈപ്പോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ് ഞാന്‍. എന്റെ ചിന്തയിലും പെരുമാറ്റത്തിലുമെല്ലാം പലവിധ ക്രമക്കേടുകള്‍ ഉണ്ട്. അതൊക്കെ ഞാന്‍ ആഴത്തില്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞാന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അത് എനിക്ക് തന്നെയറിയാം.”

”ഈ രോഗാവസ്ഥയോടുള്ള എന്റെ പോരാട്ടത്തിലെ ആദ്യ മൂന്ന് വര്‍ഷം ഞാന്‍ മരിച്ചതിന് തുല്യമായിരുന്നു. ശരിക്കും ഞാന്‍ മരിച്ചു എന്നായിരുന്നു എന്റെ ധാരണ” എന്നാണ് ഹണി സിങ് പറയുന്നത്. അതേസമയം, തന്റെ രോഗത്തെ അതിജീവിച്ച് സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്.

‘മില്യനയര്‍ ടൂര്‍’ എന്ന പേരില്‍ പാട്ടുമായി ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുകയാണ് ഗായകന്‍. ഫെബ്രുവരി 22ന് മുംബൈയില്‍ മില്യനയര്‍ ടൂറിന് തുടക്കമാകും. ഇതിനിടെ ഹിപ്-ഹോപ്പ് താരത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഡോക്യു-ഫിലിമായ യോ യോ ഹണി സിംഗ്: ഫേമസ്, നെറ്റ്ഫ്‌ളിക്‌സ് ഡിസംബറില്‍ പുറത്തിറക്കിയിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്