'ബഞ്ചാര'യിൽ പാട്ട് പാടി കെ. എസ് ചിത്ര; സൃഷ്ടിച്ചത് മറ്റൊരു റെക്കോർഡ്

സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് കെ. എസ് ചിത്രയുടേത്. വിവധ ഭാഷകളിലായി 25000 ഗാനങ്ങളാണ് ചിത്ര ഇതുവരെ പാടിയിരിക്കുന്നത്. പാട്ട് പാടുന്നതിലൂടെ ഇത്തരത്തിൽ നിരവധി റെക്കോർഡുകളും കെ. എസ് ചിത്ര സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു ഗോത്രവർഗ ഭാഷയായ ‘ബഞ്ചാര’യിൽ പാട്ട് പാടിയിരിക്കുകയാണ് ചിത്ര. ‘ആംദാർ നിവാസ്’ എന്ന ബംജാര ചിത്രത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തത്.

എം. എൽ രാജ സംഗീതം നൽകിയ ഗാനത്തിന് വിനായക് പവാർ ആണ് വരികളെഴുതിയിരിക്കുന്നത്. ചിത്രയെ കൂടാതെ ബഞ്ചാര ഗോത്രത്തിൽ നിന്ന് പുറത്തുള്ള ഒരാൾ മാത്രമേ പിന്നണി പാടിയിട്ടൊളളൂ, അത് എസ്. പി ബാലസുബ്രഹ്മണ്യം ആയിരുന്നു. സ്വന്തമായി ലിപിയില്ലാത്ത ഭാഷയായതിനാൽ തന്നെ തെലുങ്കിലും ദേവനാഗിരിയിലുമാണ് ബഞ്ചാര എഴുതുന്നത്.

കെ. എസ് ചിത്ര ആലപിക്കുന്ന ഇരുപത്തിരണ്ടാമത്തെ ഇന്ത്യന് ഭാഷയാണ് ബഞ്ചാര. ഫെയ്സ്ബുക്കിലൂടെ ചിത്ര തന്നെയാണ് വിവരം പങ്കുവെച്ചത്. ഗോത്രത്തിന്റെ പരമ്പരാഗതമായ വേഷം ധരിച്ചാണ് ചിത്ര ഗാനം റെക്കോർഡ് ചെയ്യാനെത്തിയത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി