'ഗോപി സുന്ദറിന്റെ കറിവേപ്പില..'; രൂക്ഷമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി! വൈറല്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷന്‍ഷിപ്പും വേര്‍പിരിയലുമൊക്കെയാണ് അഭയ ഹിരണ്‍മയിയെ വാര്‍ത്താ താരമാക്കിയത്. പലപ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്കെതിരെ നടന്നിട്ടുണ്ട്. ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷവും വലിയ തോതില്‍ അഭയക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

തനിക്കെതിരെ വരുന്ന കമന്റുകള്‍ക്കെല്ലാം തന്നെ കൃത്യമായ രീതിയില്‍ അഭയ മറുപടിയും നല്‍കാറുണ്ട്. തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള ഒരു കമന്റിന് അഭയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജാസി ഗിഫ്റ്റിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവം അഭയ പോസ്റ്റ് ചെയ്തിരുന്നു.

അതിന് താഴെയാണ് അഭയ അപമാനിക്കുന്ന തരത്തില്‍ കമന്റ് എത്തിയത്. ‘ഗോപി സുന്ദറിന്റെ കറിവേപ്പില’ എന്നാണ് ഒരാള്‍ കമന്റിട്ടത്. അതിന് കുറിക്കു കൊള്ളുന്ന മറുപടിയും അഭയ നല്‍കി.

”ഞാന്‍ കറിവേപ്പിലയാണോ ചൊറിയന്നമാണോ എന്ന് നീ വന്നു മുന്നില്‍ നില്‍ക്കുമ്പോ മനസിലാകും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാനൊന്ന് ഓര്‍മിപ്പിക്കണമല്ലോ” എന്നാണ് അഭയ കുറിച്ചത്.

പിന്നാലെ അഭയയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ കമന്റ് നീക്കം ചെയ്തു. അതേസമയം, ഗോപി സുന്ദറുമായി പിരിഞ്ഞതിനു പിന്നാലെ സംഗീതത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് അഭയ. തന്റെ വിശേഷങ്ങള്‍ എല്ലാം ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക