പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല, വരുന്ന വണ്ടിക്ക് ചാടിക്കേറുക; തിയേറ്റർ ഉടമകളോട് ജോബി ജോര്‍ജ്, അഭിമുഖം

 

കോവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തിക പ്രത്യാഘാതം മറി കടക്കാനുള്ള ശ്രമത്തിലാണ് തിയേറ്റര്‍ ഉടമകള്‍. പ്രതിസന്ധിയില്‍ പെട്ടുഴലുന്ന തിയേറ്ററുകള്‍ക്ക് കൈത്താങ്ങായി ‘കുറുപ്പി’ന് തൊട്ടു പിന്നാലെ സുരേഷ്‌ഗോപി ചിത്രം നായകനാകുന്ന കാവലും എത്തുകയാണ്. തമ്പാനായുള്ള സുരേഷ് ഗോപിയുടെ പകര്‍ന്നാട്ടം കാണാന്‍ ആകാംക്ഷയോടെയിരിക്കുന്ന പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നതിനൊപ്പം കാവല്‍ തിയേറ്ററുകള്‍ക്ക് കാവലാകുമെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്. 25ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ സൗത്ത് ലൈവുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജോബി ജോര്‍ജ്.

കാവലിന്റെ കാര്യത്തില്‍ ഒരു സംശയവും കൂടാതെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു, എന്താണ് അതിന് പ്രേരിപ്പിച്ച ഘടകം?

ഒന്നാമത്തെ ഘടകം, ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ മനസ്സിലാക്കിയതാണ് ഇതൊരു ന്യൂജെന്‍ ചിത്രമല്ല. തിയേറ്റര്‍ ചിത്രമാണ്. അതു കൊണ്ട് ഇത് തിയേറ്ററില്‍ തന്നെ വരേണ്ടതുണ്ട്. അതായിരുന്നു എന്റെ കാഴ്ച്ചപ്പാട്. ഇതാണ് പരമപ്രധാനമായ കാരണം, ഇനി രണ്ടാമത്തെ കാരണം. ഈ ലോകത്ത് നമ്മള്‍ മാത്രം പോര എല്ലാവരും വേണം. അവര്‍ക്കും നിലനില്‍ക്കണം. സിനിമ എന്ന ബിസിനസിലും അങ്ങനെ തന്നെ പ്രൊഡ്യൂസേഴ്‌സ് വേണം ഡിസ്ട്രിബ്യൂട്ടേഴ്‌സ് വേണം. ടിക്കറ്റ് കീറുന്നവന്‍ വരെ വേണം.

ഇവരൊക്കെ നിലനില്‍ക്കണമെങ്കില്‍ ആരെങ്കിലുമൊക്കെ റിസ്‌ക് എടുക്കണം. ആരും അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഒരു കാരണവശാലും ഈ രംഗം മുന്നോട്ട് പോകില്ല. എനിക്ക് റിസ്‌ക് എടുക്കുന്നതില്‍ ഒരു ഭയം തോന്നിയില്ല. കാരണംഎനിക്ക് എന്റെ വീട്ടില്‍ മാത്രം ചോദിച്ചാല്‍ മതിയായിരുന്നു. മറിച്ച് നമ്മുടെ തീരുമാനങ്ങള്‍ തെറ്റിയാലും എനിക്ക് മാത്രമേ നഷ്ടമുള്ളു. അത് മറികടക്കാനുള്ള മാര്‍ഗ്ഗവും എനിക്കറിയാം. കാവല്‍ എന്ന ടൈറ്റില്‍ തന്നെ ഈ സിനിമ വ്യവസായത്തിന് കാവലാകാനാണ്.

25ാം തിയതി ഈ സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല.

മുടക്കുമുതല്‍ ഒ.ടി.ടിയിലൂടെ അല്ലാതെയും തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍?

ആ കണക്കുകൂട്ടല്‍ നൂറുശതമാനം ശരി തന്നെയാണ്. ഈ ഒടിടിയൊക്കെ ഇന്നലെ വന്നതല്ലേ. അതിന് മുമ്പ് ഗുഡ് വില്ലിന്റെ തന്നെ സിനിമകള്‍ ഹിറ്റായിരുന്നല്ലോ. അത് ഒടിടിയിലൂടെയല്ല ഒന്നും നേടിയത്. കാരണം സിനിമയെന്നത് ദൈവികമായ ഒരു കലയാണ്.

തിയേറ്ററുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന എന്തൊക്കെ ചേരുവകളാണ് കാവലിലുള്ളത്?

ഈ സിനിമയില്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ കണ്ണ് നനയിച്ച സീനുകളുണ്ട്. കോരിത്തരിപ്പിച്ച സീനുകളുണ്ട്. പിന്നെ പൊതുവായി തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയം ആളുകള്‍ ആഗ്രഹിക്കുന്നു. അതും ഇതിലുണ്ട്. അങ്ങനെ സിനിമയുടെ സക്‌സസ് ഫോര്‍മുലയില്‍ പൊതുവായുള്ള എല്ലാ ചേരുവകളും ചേര്‍ന്ന ചിത്രമാണ് കാവല്‍. ഈ സിനിമയെ കുറിച്ച് സെന്‍സര്‍ ഓഫീസര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ദുബായില്‍ സെന്‍സര്‍ ചെയ്തപ്പോഴും അവിടെയുള്ളവരെല്ലാം വിളിച്ച് സിനിമയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.

തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി റിലീസ്

എനിക്ക് 9 അക്ക സംഖ്യയാണ് ഒരു ഒടിടി പ്ലാറ്റ് ഫോം സിനിമ ഡയറക്ട് പ്രീമിയര്‍ ചെയ്യാന്‍ തന്ന ഓഫര്‍. എന്നാല്‍ സിനിമ തരില്ലെന്നാണ് ഞങ്ങള്‍ അവരോട് പറഞ്ഞു. പിന്നീട് സിനിമ തിയേറ്ററില്‍ കളിച്ചതിന് ശേഷം ഒടിടിക്ക് കൊടുക്കാമെന്ന് തീരുമാനമായി.

തമ്പാനിലൂടെ പഴയ സുരേഷ് ഗോപിയെ വെള്ളിത്തിരയില്‍ കാണാന്‍ കഴിയുമോ

ആര്‍ജ്ജവമുള്ള, ഊര്‍ജ്ജസ്വലനായ, തന്റേടിയായ സുരേഷ് ഗോപിയെ തമ്പാനിലൂടെ നമുക്ക് കാണാം. ആക്ഷന്‍ കിംഗ് എന്ന് തന്നെ വേണമെങ്കില്‍ പറയാം.

മരക്കാര്‍ വിഷയത്തില്‍ കേരളത്തിലെ തിയേറ്ററുടമകളോട് ഒരു നിര്‍മ്മാതാവെന്ന നിലയില്‍ പറയാനുള്ളത്.

എന്റെ രീതിയില്‍ പറയുകയാണെങ്കില്‍ ക്ഷമിക്കുക, പൊറുക്കുക, സഹിക്കുക, പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല. വരുന്ന വണ്ടിക്ക് ചാടിക്കേറുക.

                                                                                                                                                           

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി