ലോകപ്രശസ്ത സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ സിനിമ ലെബനന്‍ നിരോധിച്ചു

ലോകപ്രശസ്ത സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ സിനിമ ലെബനന്‍ നിരോധിച്ചു. ഇസ്രായേലിനോടുള്ള എതിര്‍പ്പ് കാരണമാണ് ലെബനീസ് സെന്‍സര്‍ ബോര്‍ഡ് സിനിമ നിരോധിച്ചത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗറിന്റെ ദി പോസ്റ്റിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതിന്റെ പ്രമീയര്‍ ഷോ നടത്തുന്നതിനു മുമ്പ് തന്നെ ലെബനന്‍ സിനിമ നിരോധിച്ചു.

ബോയ്‌കോട്ട് ഇസ്രായേല്‍ എന്ന നിലപാടിന്റെ ഭാഗമായിട്ടാണ് നടപടി. എങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് നിര്‍മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്ത ചിത്രങ്ങളില്‍ ബ്രിഡ്ജ് ഓഫ് സ്‌പൈസ് ,ബിഎഫ് ജി എന്നിവയ്ക്കു റിലീസിനു സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

ലെബാനോന്‍ ഇസ്രായേലുമായി യുദ്ധത്തിലാണ്. വണ്ടര്‍ വുമണ്‍ എന്ന സിനിമ ലെബനന്‍ നിരോധിച്ചിരുന്നു. ഇതിനു കാരണമായി ചൂണ്ടികാട്ടിയത് ഇസ്രയേലി താരമായ ഗാല്‍ ഗാഡോട്ട്
അഭിനയിച്ചതാണ്. ഇതു വരെ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചതുമായി ബന്ധപ്പെട്ട് ലെബനീസ് വിതരണക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നു സ്പീല്‍ബര്‍ഗിന്റെ നിര്‍മ്മാണ കമ്പനിയായ ആംമ്പിന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ വക്താവ് പറഞ്ഞു.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി