ഗോൾഡൻ ഗ്ലോബ് നോമിനേഷൻ; 'ഓപ്പൺഹൈമറെ' പിന്നിലാക്കി വീണ്ടും 'ബാർബി'

എൺപത്തിയൊന്നാമത് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ പ്രഖ്യാപിച്ചു. ആഗോള ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത മാർഗോട്ട് റോബി ചിത്രം ‘ബാർബി’യാണ് ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ചിത്രം. ഒൻപത് നോമിനേഷനുകളാണ് ബാർബിക്ക് ലഭിച്ചത്. അതേ സമയം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹൈമർ’ എട്ട് നോമിനേഷനുകളുമായി തൊട്ടുപിന്നിലുണ്ട്.

കൂടാതെ മാർട്ടിൻ സ്കോർസസെ സംവിധാനം ചെയ്ത ലിയോണാർഡോ ഡി കാപ്രിയോ ചിത്രം ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രം ഏഴ് നോമിനേഷനുകളാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാര പട്ടികയിൽ നേടിയിരിക്കുന്നത്.

അനാറ്റമി ഓഫ് ഓ ഫാൾ, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ, മെയിസ്ട്രൊ, ഓപ്പൺഹൈമർ, പാസ്റ്റ് ലൈവ്സ്, ദ് സോൺ ഓഫ് ഇന്ററസ്റ്റ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള ഡ്രാമ വിഭാഗത്തിൽ നോമിനേഷൻ നേടിയ ചിത്രങ്ങൾ.

എയർ, അമേരിക്കൻ ഫിക്‌ഷൻ, ബാർബി, ദ് ഹോൾഡോവേഴ്സ്, മെയ് ഡിസംബർ, പുവര്‍ തിങ്സ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള മ്യൂസിക്കൽ/കോമഡി വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ), ഗ്രേറ്റ ഗെർവിഗ് (ബാർബി), ബ്രാഡ്‌ലി കൂപ്പർ (മയിസ്ട്രൊ), സെലിൻ സോങ് (പാസ്റ്റ് ലൈവ്സ്), മാർട്ടിൻ സ്കോഴ്സസെ (കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ), യൊർഗോസ് ലാന്തിമൊസ് (പുവർ തിങ്സ്) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് മാറ്റുരയ്ക്കുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി