വാള്‍ട്ടയര്‍ വീരയ്യയുടെ വിജയത്തില്‍ മതിമറന്ന് ചിരഞ്ജീവി എടുത്ത തീരുമാനം, നടന്‍ നാശത്തിലേക്കെന്ന് നിരൂപകര്‍

ഈ വര്‍ഷത്തെ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ വാള്‍ട്ടയര്‍ വീരയ്യയിലൂടെ ചിരഞ്ജീവി തന്റെ നഷ്ടപ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ്. ആചാര്യയുടെയും ഗോഡ് ഫാദറിന്റെയും കനത്ത പരാജയത്തിന് ശേഷം തെലുങ്ക് സിനിമയുടെ മെഗാസ്റ്റാറിന് സമാനതകളില്ലാത്ത വിജയം സമ്മാനിച്ച സിനിമയാണ് വാള്‍ട്ടയര്‍ വീരയ്യ. എന്നാല്‍ ഈ വിജയം ചിരഞ്ജീവിയുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് തെലുങ്ക് സിനിമാ നിരീക്ഷകരുടെ അഭിപ്രായം.

വാള്‍ട്ടയര്‍ വീരയ്യയുടെ വിജയം കണ്ട് മതിമറന്ന ചിരഞ്ജീവി , ചെറുകിട സംവിധായകര്‍ക്കൊപ്പം വാണിജ്യ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇനി വിജയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് മനസ്സിലാക്കിയിരിക്കുകയാണ്. അതിനാല്‍ അത്തരം ചിത്രങ്ങളുമായി സമീപിക്കുന്നവര്‍ക്ക് നടന്‍ പ്രാധാന്യം നല്‍കുകയാണെന്നും ഇവര്‍ പറയുന്നു. ഇതേ രീതിയില്‍ സാഹചര്യം മുന്നോട്ടുപോയാല്‍ നടന്റെ കരിയര്‍ അന്ത്യത്തിലേക്കാകും പോവുകയെന്നാണ് റിപ്പോര്‍ട്ട്.

വാള്‍ട്ടയര്‍ വീരയ്യയുടെ ബ്ലോക്ക്ബസ്റ്റര്‍ പ്രകടനം ബോക്സ് ഓഫീസ് വിജയത്തിന്റെ ബ്ലൂപ്രിന്റ് ആയി കണക്കാക്കരുതെന്നാ ണ് നിരീക്ഷകരുടെ അഭിപ്രായം. കാരണം ഈ ചിത്രം വളരെ അനുകൂലമായ സാഹചര്യത്തില്‍ , സംക്രാന്തിയിലാണ് റിലീസ് ചെയ്തത്. ഇത് കൂടാതെ മാസ് മഹാരാജ രവി തേജയുടെ സാന്നിദ്ധ്യവും ഈ സിനിമയിലുണ്ടായിരുന്നു.

അതിനാല്‍ വാള്‍ട്ടയര്‍ വീരയ്യയുടെ നേട്ടങ്ങള്‍ ഇപ്പോള്‍ മറ്റ് സിനിമകളില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല, ഇതാണ് ചിരഞ്ജീവി ശ്രദ്ധിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക