ജനനായകനിൽ വിജയ്‍ക്ക് 220 കോടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെയാൾ അനിരുദ്ധ്; മമിതയുടെ പ്രതിഫലം എത്ര?

വിജയ് പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ ചിത്രമായ ജന നായകൻ 2026 ജനുവരി 9 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ജന സിനിമയുടെ ബജറ്റ്, വിജയ്, മറ്റ് അഭിനേതാക്കളുടെ ശമ്പളം എന്നിവയെക്കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

2026 ലെ പൊങ്കൽ സീസണിൽ ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-പാക്ക്ഡ് എന്റർടെയ്‌നർ അതിന്റെ വമ്പൻ ബജറ്റ് കൊണ്ട് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇൻഡസ്ട്രി ട്രാക്കർമാരായ മൂവീസ് തമിഴിന്റെ എക്സ് പേജിൽ നിന്നുള്ള സമീപകാല അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത് ജന നായകന്റെ മൊത്തം ബജറ്റ് ഏകദേശം 380 കോടിയാണെന്നാണ്. അങ്ങനെയെങ്കിൽ, എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തമിഴ് സിനിമയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജന നായകൻ എന്ന ചിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വ്യക്തി വിജയ് ആണ്. വിജയ്‍യുടെ പ്രതിഫലം 220 കോടിയാണ് എന്നാണ് റിപ്പോർട്ട്. മറുവശത്ത്, സംവിധായകൻ എച്ച് വിനോദ് ഈ വലിയ ബജറ്റ് സംരംഭത്തിന് 25 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുണ്ട്.

ജന നായകൻ ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെയാൾ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധ് 13 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോൾ, നായിക പൂജ ഹെഗ്‌ഡെ എന്നിവർ ചിത്രത്തിന് 3 കോടി വീതം പ്രതിഫലം വാങ്ങിയിട്ടുണ്ട്. ജന നായകനിൽ ഒരു പ്രധാന വേഷം ചെയ്യുന്ന മമിത ബൈജു 60 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ട്.

ചിത്രത്തിലെ മറ്റ് താരനിര ആകെ 8.6 കോടി രൂപ പ്രതിഫലം വാങ്ങിയതെയാണ് റിപോർട്ടുകൾ. വിജയ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് ദൈർഘ്യം 148 ദിവസത്തിലധികമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെലവ് 48 കോടി രൂപയിലധികമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ