തമിഴ് എഴുതാനും വായിക്കാനും അറിയില്ല, ജേസണ്‍ സഞ്ജയ് വിജയ്ക്ക് നാണക്കേടാക്കുമോ? താരപുത്രന്റെ അവസ്ഥ ചര്‍ച്ചയാകുന്നു, ആശങ്കയില്‍ ആരാധകര്‍

ദളപതി വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അച്ഛന്‍ ഭരിക്കുന്ന തമിഴകത്ത് പുത്തന്‍ താരോദയം ആകാന്‍ ഒരുങ്ങുന്ന ജേസണെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

താരപുത്രന്റെ ആദ്യ ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തില്‍ ധ്രുവ് വിക്രം ആയിരിക്കും നായകന്‍ എന്നും എസ്. ഷങ്കറിന്റെ മകള്‍ അദിതി നായികയാകുമെന്നും എ.ആര്‍ റഹ്‌മാന്റെ മകന്‍ അമീന്‍ ആകും സംഗീതസംവിധാനമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ലൈക പ്രൊഡക്ഷന്‍സ് സിനിമ പ്രഖ്യാപിച്ചത് മുതല്‍ തന്നെ നെപ്പോട്ടിസം ആരോപണം ശക്തമാണ്. സാധാരണ പുതുമുഖങ്ങളുമായി ചേര്‍ന്ന് പടം ചെയ്യാറില്ല ലൈക. വിജയ്‌യുടെ മകനായതിനാലാണ് ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തിന് ഒരുങ്ങിയതെന്ന ആരോപണങ്ങള്‍ എത്തിയിരുന്നു.

വിജയ് ആരാധകരെ ആശങ്കയിലാക്കിയ കാര്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജേസണ്‍ സഞ്ജയ്ക്ക് തമിഴ് വായിക്കാനും, എഴുതാനും അറിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ചിത്രത്തിന്റെ തിരക്കഥ ജേസണ്‍ ഇംഗ്ലീഷിലാണ് എഴുതുന്നത്. അത് പിന്നീട് തമിഴിലേക്ക് മാറ്റുകയാണ്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിക്കാന്‍ വൈകുകയാണ്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് മാത്രമല്ല, മകന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വിജയ് ഇതുവരെ സംസാരിച്ചിട്ടില്ല. ജേസണെ പ്രശംസിച്ച് സിനിമയിലെ പലരും രംഗത്ത് എത്തിയിരുന്നുവെങ്കിലും വിജയ് മൗനത്തിലാണ്. ഇതും ആരാധകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക