ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവും മാളികപ്പുറം സിനിമയും; സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍..

ജനങ്ങള്‍ക്ക് എപ്പോഴും താല്‍പര്യമുള്ള രണ്ട് വിഷയങ്ങളാണ് സിനിമയും രാഷ്ട്രീയവും. താരങ്ങളുടെ രാഷ്ട്രീയ ചായ്‌വ് അറിയാന്‍ പ്രേക്ഷകര്‍ക്ക് കൗതുകമാണ്. അതുപോലെ തന്നെ രാഷ്ട്രീയ ചായ്‌വിന്റെ പേരില്‍ നിരന്തരം സൈബര്‍ അറ്റാക്കുകളും സിനിമാ താരങ്ങള്‍ക്ക് നേരെ ഉണ്ടാവാറുണ്ട്. അത്തരം സൈബര്‍ അറ്റാക്കുകള്‍ നേരിട്ട ഒരു സിനിമാ താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ രാഷ്ട്രീയ നിലപാട് കൃത്യമായി താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള പോസ്റ്റുകള്‍ക്ക് നേരെയും താരത്തിന്റെ സിനിമകള്‍ക്ക് നേരെയും സൈബര്‍ അറ്റാക്കുകള്‍ ഉണ്ടാവാറുണ്ട്.

ഉണ്ണി മുകുന്ദന്റെ 35-ാം ജന്മദിനമാണിന്ന്. ജന്മദിനത്തില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പുതിയ സിനിമയുടെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. മാളികപ്പുറം എന്ന സിനിമയുടെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ താരം പുറത്തു വിട്ടിരിക്കുന്നത്. പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ച സിനിമയാണ് മാളികപ്പുറം. സിനിമയുടെ പേരിലെ വള്ളിയില്‍ പിടിച്ചു തൂങ്ങുന്ന കമന്റുകള്‍ സിനിമയുടെ പൂജാ ചിത്രങ്ങള്‍ പങ്കുവച്ചതു മുതല്‍ എത്തിയിരുന്നു. എങ്കിലും സിനിമയുടെ പോസ്റ്റര്‍ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങള്‍ക്കൊപ്പം കൈപിടിച്ചു നില്‍ക്കുന്ന ഉണ്ണി മുകുന്ദന്‍ ആണ് പോസ്റ്ററിലുള്ളത്. ശബരിമല ദര്‍ശനത്തിനു പോകുന്ന വേഷത്തിലാണ് ഉണ്ണിയും കുട്ടികളും. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. ചിത്രീകരണ വേളയില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ ലൊക്കേഷന്‍ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമ, വിഷ്ണു ശശിശങ്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലു സിംഗും മാമാങ്കവും. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തില്‍ ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും മാളികപ്പുറം എന്ന സിനിമയ്ക്കുണ്ട്.

ഗുജറാത്തില്‍ നിന്നും സിനിമാ മോഹവുമായി കേരളത്തിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ താരവും നിര്‍മ്മാതാവും ഒക്കെ ആയി മാറിയിരിക്കുകയാണ് ഇന്ന് ഉണ്ണി മുകുന്ദന്‍. 2011ല്‍ റിലീസ് ചെയ്ത ബോംബേ മാര്‍ച്ച് 12 ആണ് ഉണ്ണി മുകുന്ദന്റെതായി ആദ്യം റിലീസ് ചെയ്ത ചിത്രം. മല്ലു സിംഗ് എന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. നിരവധി സിനിമകള്‍ ചെയ്തുവെങ്കിലും വിക്രമാദിത്യന്‍, മാമാങ്കം എന്നീ സിനിമകളാണ് താരത്തിന്റെതായി ഏറെ ശ്രദ്ധ നേടിയത്.

ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട സിനിമയാണ്. മുസ്ലീം വില്ലനെ ചിത്രീകരിച്ചു, സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് നേരെ ഉയര്‍ന്നത്. ഇതോടെ താരത്തിന്റെ രാഷ്ട്രീയ ചായ്‌വിനെ വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ ആറ് കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഹനുമാന്‍ ജയന്തിക്ക് പോസ്റ്റ് പങ്കുവച്ചപ്പോഴും നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നപ്പോഴും വലിയ രീതിയില്‍ തന്നെ ഉണ്ണിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. എന്ത് തന്നെ ആയാലും ഒരു വ്യക്തിയുടെ രാഷ്ട്രീയ ചായ്‌വ് എന്ന് പറഞ്ഞാല്‍ ആ വ്യക്തിയുടെ ഇഷ്ടം തന്നെയാണ് എന്ന് മാത്രമേ പറയാനുള്ളു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ