സ്‌ക്രിപ്‌റ്റ് പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി, ആരാണ് അതൊക്കെ ; അനുശ്രീ

സ്‌ക്രിപ്‌റ്റ് പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി. പക്ഷേ എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടിംഗ് ഉണ്ടായിരുന്നു ഒന്നിച്ചഭിനയിക്കുകയും ചെയ്തതോടെ എല്ലാവരും നല്ല സൗഹൃദത്തിലുമായി. ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത ചിത്രം ട്വൽത്ത്മാൻ കഴിഞ്ഞ ദിവസം റീലീസ് ചെയ്യ്തിരുന്നു.  പിന്നാലെ  ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ച് നടി അനുശ്രീ  കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങൾ പങ്കുവെച്ചത്.

കോവിഡ്  കാലം സിനിമ ലോക്കേഷനിലായിരുന്നെന്നും എല്ലാവരും പെട്ടന്ന് സൗഹൃദത്തിലായെന്നും അനുശ്രീ പറഞ്ഞു.   ജിത്തു സാർ വിളിപ്പച്ചോൾ ഇതൊരു ലാലേട്ടൻ സിനിമയാണെന്ന് പറഞ്ഞിരുന്നു. പത്ത്, പതിനൊന്ന് പേർ ഉണ്ടായിരിക്കും,​ അനുവിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു.

ഞാനപ്പോൾ തന്നെ ജിത്തു സാറിന്റെ സിനിമയല്ലേയെന്നാണ് ചോദിച്ചത്. എങ്കിൽ വൺ ലൈൻ ആയിട്ട് പറയുന്നില്ല, നേരിട്ട് സ്ക്രിപ്ട് വായിക്കൂവെന്ന് അദ്ദേഹം പറയുകയായിരുന്നു. അങ്ങനെ ജിത്തു സാറിന്റെ വീട്ടിൽ പോയാണ് വായിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ നമ്മുടെ ടീമിലെ തന്നെ രണ്ടു മൂന്നു പേർ അവിടെ ഓരോ മൂലകളിൽ ഇരുന്ന് സ്ക്രിപ്ട് വായിക്കുന്നുണ്ടായിരുന്നു.

പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി.ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോൾ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ല. പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട്.നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്.

അതില്ലാത്തപ്പോൾ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും ഫോണിൽ കുത്തിരിയിരുന്നില്ല. കാരണം അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. കൊവിഡ് സമയമായതു കൊണ്ട് എങ്ങോട്ടും പോകാനും പറ്റുന്നില്ല. ഉറങ്ങുന്ന സമയത്ത് മാത്രമാണ് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നിട്ടുണ്ടാവുക. അല്ലാത്തപ്പോഴെല്ലാം ഒരുമിച്ചുണ്ടാകും. എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടിംഗ് അങ്ങനെ വന്നു. അത് നമ്മുടെ സിനിമയ്‌ക്കും ഗുണം ചെയ്തു.”

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക