ഒരു ഷോര്‍ട്ട് ഫിലിമിന് സിനിമ സ്റ്റൈല്‍ ഹോര്‍ഡിംഗുകള്‍; 'തുടരും' ശ്രദ്ധേയമാകുന്നു

സ്വാസിക, റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “തുടരും” എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രതിപക്ഷ ബഹുമാനമില്ലാത്ത ഭര്‍ത്താവിന് പണി കൊടുക്കുന്ന ഭാര്യയുടെ കഥയാണ് ചിത്രം പറയുന്നത്. അള്ള് രാമേന്ദ്രന്‍ എന്ന സിനിമ ഒരുക്കിയ ബിലഹരി ആണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിനിടയിലാണ് നിര്‍മ്മാതാവ് വിനോജ് വടക്കന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിമിന്റെ ഹോര്‍ഡിംഗുകള്‍ നഗരങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ലൈറ്റ് ബോര്‍ഡുകളായാണ് ഇവ വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ ഭാര്യ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം.

കഷ്ടപ്പാടുകള്‍ക്ക് ഇടയില്‍ സ്വയം തളച്ചിടാതെ ഭര്‍ത്താവിന് ചെറിയ “പണി” കൊടുക്കുന്ന ശക്തയായ സ്ത്രീയെയും ചിത്രത്തില്‍ കാണാം. എന്തിനും ഏതിനും പരാതി പറയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് പത്തര മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം.

ശ്യാം നാരായണന്‍ ടി.കെ രചിച്ച ഷോര്‍ട്ട് ഫിലിമിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജാഫര്‍ ആന്റണി ആണ്. സുദീപ് പളനാട് സംഗീതവും വിജയ് കട്ട്സ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ