പ്രതീക്ഷ കാത്ത് തരുണ്‍ മൂര്‍ത്തി; 'സൗദി വെള്ളയ്ക്ക്', പ്രേക്ഷക പ്രതികരണം

‘ഓപ്പറേഷന്‍ ജാവ’യ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയ ‘സൗദി വെള്ളയ്ക്ക’ സിനിമയ്ക്ക് മികച്ച പ്രതികരണം. തരുണ്‍ മൂര്‍ത്തി പ്രതീക്ഷ തെറ്റിച്ചില്ല, റിയലിസ്റ്റിക് ആയും ഇമോഷണല്‍ ആയും കണക്ട് ചെയ്യുന്ന സിനിമ എന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

ഈ അടുത്ത കാലത്ത് കണ്ടതില്‍ ഏറെ വൈകാരികമായി പിടിച്ചിരുത്തിയ സിനിമയാണ് സൗദി വെള്ളക്ക എന്ന് തന്നെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. സൗദി വെള്ളക്കയുടെ തിരക്കഥയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാന മികവുമാണ് സിനിമയുടെ പ്രധാന പ്ലസ് പോയന്റ് എന്നും പ്രേക്ഷകര്‍ പറയുന്നു.

”മഴ പെയ്തു കഴിഞ്ഞാല്‍ കുട എല്ലാവര്‍ക്കും ഒരു ബാധ്യതയാണ്. ഒറ്റ ഡയലോഗില്‍ സിനിമ അതിന്റെ വ്യാപ്തി പ്രകടമാക്കുന്നുനിയമവ്യവഹാരങ്ങളുടെ കാലതാമസം എത്ര ജീവിതങ്ങളാണ് ഇല്ലാതാകുന്നത് എന്നതിന്റെ നേര്‍കാഴ്ചയാണ് സൗദി വെള്ളക്ക” എന്നാണ് ഒരു പ്രേക്ഷന്‍ കുറിച്ചിരിക്കുന്നത്.

സിനിമയിലെ പ്രധാന കഥാപാത്രമായ ആയിഷ റാവുത്തറിനെ അവതരിപ്പിച്ച ദേവി വര്‍മ്മയ്ക്ക് വലിയ അഭിനന്ദനം തന്നെ ലഭിക്കുന്നുണ്ട്. ഒപ്പം മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിനും കാസ്റ്റിംഗിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലുക്മാന്‍, ബിനു പപ്പു, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്ദീപ് സേനന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരീന്ദ്രനാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ശരണ്‍ വേലായുധനും ചിത്രസംയോജനം നിഷാദ് യൂസഫുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക