അഭ്യൂഹങ്ങള്‍ക്ക് വിരാമം; 'ദളപതി 65' ഒരുക്കുന്നത് ഹിറ്റ് സംവിധായകന്‍

വിജയ്‌യുടെ 64 മത് ചിത്രം മാസ്റ്റര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ വിജയ്‌യുടെ 65-ാമത് ചിത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍. ചിത്രം ആരാണ് സംവിധാനം ചെയ്യുക എന്നതിനെ കുറിച്ചായിരുന്നു മുഖ്യമായും ആരാധകരുടെ ആകാംക്ഷ. ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു വ്യക്തത കൈവന്നിരിക്കുകയാണ്. എ.ആര്‍ മുരുഗദോസ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഏറ്റവും പുതിയ വിവരം.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും നാലാമതായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. വരുന്ന ഓഗസ്റ്റ് മാസത്തിന് ശേഷമായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക.

ബിഗില്‍ ഓഡിയോ ലോഞ്ച് സമയത്ത് വിജയ്-മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കും എന്ന സൂചന ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ തന്നിരുന്നു. മൂവരും ഒന്നിച്ച തുപ്പാക്കി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും ഇത് എന്നാണ് സന്തോഷ് അന്ന് ശിവന്‍ പറഞ്ഞത്. ഫിലിം ട്രാക്കര്‍ കൗശിക് ആണ് ദളപതി 65 സംബന്ധിച്ച വിവരം ട്വിറ്റര്‍ വഴി പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക വിവരം ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം