ആറ്റുകാല്‍ പൊങ്കാല ആഗോള ഉത്സവമായി മാറി എന്ന് സുരേഷ് ഗോപി; നിവേദ്യം അര്‍പ്പിച്ച് ചിപ്പിയും ആനിയും

ആറ്റുകാലമ്മയുടെ അനനുഗ്രഹം തേടി ഭക്തര്‍ ഇത്തവണ വീടുകളില്‍ പൊങ്കാലയര്‍പ്പിച്ചു. സുരേഷ് ഗോപിയും കുടുംബവും നടിമാരായ ചിപ്പിയും ആനിയും വീടുകളില്‍ പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ പൊങ്കാല ആഗോള ഉത്സവമായി മാറിയെന്ന് സുരേഷ് പറഞ്ഞു.

തൊണ്ണൂറില്‍ ഫെബ്രുവരി എട്ടാം തീയതി കല്യാണം കഴിഞ്ഞ് നടന്ന പൊങ്കാല തുടങ്ങി ഇന്നുവരെ പൊങ്കാലയ്ക്ക് എത്തുന്നുണ്ട്. സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് പൊങ്കാല ഇടുമ്പോള്‍ പുരുഷന്‍മാര്‍ തീര്‍ച്ചയായിട്ടും ആ ഗൃഹത്തില്‍ ഉണ്ടാവുക എന്ന് പറയുന്നത് ആചാരത്തിന്റെ ഭാഗമാണ്.

ഇത്രയും കാലം ഉണ്ടാവാന്‍ സാധിച്ചിട്ടുണ്ട്. പൊങ്കാലയുടെ സാന്നിധ്യം കൂടി. തിരുവനന്തപുരത്ത് റോഡുകള്‍ ബ്ലോക്ക് ചെയ്ത് ഒരു ഉത്സവമായി മാറി. അത് ഒരു ആനന്ദമായി. എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും മതത്തിനും ജാതിക്കും വിശ്വാസത്തിനും അതീതമായി സന്തോഷം പകരുന്ന കാഴ്ചയായി മാറി.

എല്ലാവര്‍ക്കും ആനന്ദമായി മാറി. 2020ല്‍ നല്ല രീതിയില്‍ തന്നെ നടത്തി. സമൂഹത്തിന്റെ ആവശ്യം അനുസരിച്ചാണ് ആചാര മര്യാദകള്‍ പാലിച്ച് വീടുകളിലേക്ക് വന്നപ്പോള്‍ കൊല്ലത്ത് ഉള്ളവര്‍ക്കും ആലപ്പുഴയില്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ഇരിക്കുന്നവര്‍ക്കും ഈ വര്‍ഷം പൊങ്കാലിടുമ്പോള്‍ സന്തോഷം.

കാരണം ഒരു തുല്യത വന്നു. 1500 പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും വീടുകളില്‍ പൊങ്കാലയിട്ടു എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, ആറ്റുകാലിലെന്ന പോലെ ചിട്ടകളും ആചാരങ്ങളും പാലിച്ചാണ് ഭക്തര്‍ വീടുകളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും സമീപത്തെ ക്ഷേത്ര പരിസരങ്ങളിലുമായി പൊങ്കാലയിട്ടു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക