എല്ലാ കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു; സോനു സൂദ് പഞ്ചാബ് സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു

ബോളിവുഡ് നടന്‍ സോനു സൂദ് പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു. സ്ഥാനമേറ്റ് ഒരു വര്‍ഷമായതിന് പിന്നാലെയാണ് സോനു ഒഴിയുന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്. സഹോദരി മാളവിക പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് സ്ഥാനം ഒഴിയുന്നതിന് കാരണം.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും സോനു സൂദ് പറഞ്ഞു. ‘എല്ലാ നല്ല കാര്യങ്ങളെയും പോലെ, ഈ യാത്രയും അവസാനിച്ചു, പഞ്ചാബിന്റെ സ്റ്റേറ്റ് ഐക്കണ്‍ എന്ന സ്ഥാനത്തുനിന്ന് ഞാന്‍ സ്വമേധയാ പിന്മാറി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ കുടുംബാംഗം മത്സരിക്കുന്നതിനാല്‍ ഞാനും ഇ സിയും പരസ്പര ധാരണയോടെയാണ് ഈ തീരുമാനം എടുത്തത്’- സോനു ട്വീറ്റ് ചെയ്തു.

തന്റെ സഹോദരി മാളവിക ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ മോഗയില്‍ നിന്നും മത്സരിക്കുമെന്ന് നവംബറില്‍ സൂദ് പ്രഖ്യാപിച്ചിരുന്നു. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണോ അതോ സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Latest Stories

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

'ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകി, മൗനത്തിന്റെ വാത്മീകി ആയിരുന്നു പിണറായി'; വി ഡി സതീശൻ