ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കള്‍ക്ക് തലവേദന.. ഏഴുമണി ഷൂട്ടിന് വരുന്നത് ഉച്ചയ്ക്ക്, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല: ഷിബു ജി. സുശീലന്‍

ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഷിബു ജി. സുശീലന്‍. ഏഴരയുടെ ഷൂട്ടിന് പത്തര ആകുമ്പോഴാണ് നടന്‍ വരിക. പത്തരയ്ക്കാണ് ഷൂട്ടെങ്കില്‍ പന്ത്രണ്ട് മണി കഴിഞ്ഞാണ് വരിക. വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാറില്ല എന്നാണ് ഷിബു ജി. സുശീലന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഹോം’ സിനിമയുടെ സമയത്ത് നേരത്തെ വരാന്‍ പറഞ്ഞപ്പോള്‍ ‘ഷിബു ചേട്ടന്‍ എന്നെ പീഡിപ്പിക്കുന്നു’ എന്ന് പറഞ്ഞ് വിജയ് ബാബുവിന് മെസേജ് അയച്ചു എന്നാണ് ഷിബു ജി. സുശീലന്‍ പറയുന്നത്. മലയാള സിനിമയില്‍ ചില നടീ- നടന്‍മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:

കൊറോണയുടെ സമയത്താണ് ഹോം എന്ന സിനിമ ചെയ്തത്. ”ഞങ്ങള്‍ മൂന്നാല് പേര് കൂടിയുള്ള സിനിമയാണ്, ഒരു വീട്ടിനകത്താണ് നടക്കുന്നത് എല്ലാവരും ഒരുമിച്ച് ഉണ്ടെങ്കിലേ ഷൂട്ട് നടക്കുകയുള്ളൂ” എന്ന് ഹോമിന്റെ എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞിരുന്നു. ‘അതില്ല ചേട്ടാ, ഞാന്‍ കൃത്യമായും വരും’ എന്ന് എന്നോട് പറഞ്ഞു. ‘നിന്റെ കുറച്ച് പ്രശ്‌നങ്ങള്‍ അറിഞ്ഞതു കൊണ്ട് പറഞ്ഞതാണ്’ എന്ന് ഞാന്‍ പറഞ്ഞു. ‘അതെല്ലാം തെറ്റാണ് ചേട്ടാ ഞാന്‍ വരും’ എന്ന് ഭാസി പറഞ്ഞു.

അങ്ങനെ ഷൂട്ട് തുടങ്ങി. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ 7.30 മണി എന്നുള്ളത് എട്ടര ആകുന്നു, ഒമ്പതര ആകുന്നു പിന്നെ പത്തര ആകുന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മെസേജിട്ടു, ‘ശ്രീനാഥേ ഇങ്ങനെ പോകുന്നത് ശരിയല്ല അങ്ങനെ പോയ നിന്റെ പേയ്‌മെന്റ് കുറക്കേണ്ടി വരും’ എന്ന്. അപ്പോള്‍ ഇവന്‍ വിജയ് ബാബുവിന് ഒരു മെസേജ് അയച്ചു, ‘ഷിബു ചേട്ടന്‍ എന്നെ പീഡിപ്പിക്കുന്നു’ എന്ന്. വിജയ് ബാബു അത് എന്നോട് ചോദിച്ചു. ‘പ്രൊഡ്യൂസേഴ്‌സിന് പ്രശ്‌നമില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ലെന്ന്’ ഞാന്‍ പറഞ്ഞു.

ഇന്ദ്രന്‍സേട്ടന്‍ എന്നോട് ചോദിച്ചു, ‘ഷിബു എന്തിനാണ് രാവിലെ എന്നെ കൊണ്ടിരുത്തുന്നത്’ എന്ന്. ആ പാവം ആറ് മണിക്ക് എഴുന്നേറ്റ് 7 മണി മുതല്‍ ലൊക്കേഷനില്‍ വിഗ്ഗും വച്ച് ഇരിക്കുവാ. കാരണം കോമ്പിനേഷന്‍ ഷൂട്ടുകള്‍ ആണുള്ളത്. സംവിധാകന്‍ പരാമവധി ഇവന്‍ ഇല്ലാതെ അഡ്ജസ്റ്റ് ചെയ്ത് ഷൂട്ട് ചെയ്ത് പോവുകയാണ്. ഈ ദിവസങ്ങളില്‍ ഒന്നും നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വണ്ടിയുമായി ഡ്രൈവറെ ഫ്‌ളാറ്റില്‍ വിട്ടിട്ട് അവിടുന്ന് വിളിച്ചാ പോലും എടുക്കില്ല. സെക്യൂരിറ്റി വിളിച്ചാലും എടുക്കില്ല. വണ്ടിക്കാരന്‍ കാത്ത് നില്‍ക്കുകയാ. ഒരു ദിവസം കണ്ടെയ്‌നര്‍ റോഡ് ഷൂട്ട് ചെയ്യാനുണ്ടെന്ന് ശ്രീനാഥിനോട് പറഞ്ഞു. നല്ല വെയിലാണ് ആ സമയം.

എപ്പോ വരാന്‍ പറ്റുമെന്ന് ചോദിച്ചു. പത്തര മണിക്ക് എത്തിക്കോളാമെന്ന് പറഞ്ഞു. ഞങ്ങള്‍ അവിടെ സെറ്റ് ആയിട്ടിരുന്നു. വന്നത് പന്ത്രണ്ടേ മുക്കാല്‍ ആയപ്പോഴാണ്. ഇനി ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ആ സിനിമയുടെ പ്രമോഷന് വന്നില്ല, വിളിച്ച് ഫോണ്‍ എടുത്തുമില്ല. 120 പേരാണ് ഒരാളെ കാത്തിരുന്നത്. അവര്‍ക്ക് പൈസ കൊടുത്ത് ഡേറ്റും സമയവും പ്രൊഡ്യൂസര്‍ വാങ്ങി വെച്ചിട്ടുണ്ട്. അപ്പോള്‍ 100 ശതമാനവും ആര്‍ട്ടിസ്റ്റുകള്‍ നീതി പുലര്‍ത്തണം.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ