'എന്റെ ബ്രദറിന്റെ സിനിമയാണ് പ്രതിഫലം വേണ്ട' എന്ന് പറഞ്ഞിട്ടും ബാലയ്ക്ക് രണ്ട് ലക്ഷം രൂപ കൊടുത്തതാണ്; അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത്. പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് ബാല അഭിനയിക്കാന്‍ എത്തിയത്, എന്നിട്ടും രണ്ട് ലക്ഷം രൂപ നല്‍കി എന്നാണ് വിനോദ് പറയുന്നത്.

സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. പ്രതിഫലം കിട്ടിയില്ല എന്ന പരാതിയുള്ള ക്യാമറാമാന്‍ എല്‍ദോ ഐസക്കിനെ ഫോണില്‍ വിളിച്ച് സംസാരിപ്പിച്ചു കൊണ്ടായിരുന്നു ഒരു അഭിമുഖത്തില്‍ ബാല പ്രതികരിച്ചത്.

ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പോലും പ്രതിഫലം കൊടുക്കാതെ ഇരുന്നിട്ടില്ല. ഉണ്ണി മുകുന്ദനാണ് ബാലയെ ചിത്രത്തിനുവേണ്ടി സജസ്റ്റ് ചെയ്യുന്നത്. ഇതാണ് ബജറ്റ് എന്നും ഇത്രയാണ് താങ്കളുടെ പ്രതിഫലം എന്നും താന്‍ വ്യക്തമായി ബാലയോട് പറഞ്ഞിരുന്നു.

‘ഇത് ഉണ്ണിയുടെ സിനിമയാണ്. ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് പ്രതിഫലം പോലും വേണ്ട’ എന്നാണ് ബാല അപ്പോള്‍ പറഞ്ഞത്. 20 ദിവസത്തോളം ബാല സിനിമയ്ക്കായി വര്‍ക്ക് ചെയ്തിരുന്നു.

ഡബ്ബിംഗിന് വന്നപ്പോഴും പെയ്‌മെന്റിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴും ‘സുഹൃത്തിന്റെ സിനിമയാണ്, എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ട. സിനിമ നന്നായി വരട്ടെ’ എന്ന് പറഞ്ഞ് പോവുകയായിരുന്നു. എന്നിട്ടും ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തിരുന്നു.

ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് അറിയില്ല. ബാലയ്ക്ക് തന്നെയോ പ്രൊഡ്യൂസറെയോ നേരിട്ട് വിളിക്കാമായിരുന്നു. ഇതില്‍ വര്‍ക്ക് ചെയ്ത ആരെങ്കിലും ഒരാള്‍ പ്രതിഫലം കിട്ടിയിട്ടില്ല എന്ന് വന്നു പറഞ്ഞാല്‍ അവര്‍ക്ക് ഡബിള്‍ പെയ്‌മെന്റ് കൊടുക്കാന്‍ തയാറാണ്. പെയ്മെന്റ് കൊടുത്തതിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്.

മനപൂര്‍വം എല്ലാരും കൂടി ഈ സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും എന്ന് അറിയില്ല. സിനിമ എന്നത് എല്ലാവരുടെയും കൂടെ കൂട്ടായ്മയാണ്. നഷ്ടം വന്നു കഴിഞ്ഞാല്‍ ആരും പൈസ തിരിച്ചു തരികയുമില്ല. അവര്‍ പറയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്താണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നതും എന്നാണ് വിനോദ് മംഗലത്ത് ഒരു മാധ്യമത്തോട് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക