'എന്റെ ബ്രദറിന്റെ സിനിമയാണ് പ്രതിഫലം വേണ്ട' എന്ന് പറഞ്ഞിട്ടും ബാലയ്ക്ക് രണ്ട് ലക്ഷം രൂപ കൊടുത്തതാണ്; അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത്. പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് ബാല അഭിനയിക്കാന്‍ എത്തിയത്, എന്നിട്ടും രണ്ട് ലക്ഷം രൂപ നല്‍കി എന്നാണ് വിനോദ് പറയുന്നത്.

സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. പ്രതിഫലം കിട്ടിയില്ല എന്ന പരാതിയുള്ള ക്യാമറാമാന്‍ എല്‍ദോ ഐസക്കിനെ ഫോണില്‍ വിളിച്ച് സംസാരിപ്പിച്ചു കൊണ്ടായിരുന്നു ഒരു അഭിമുഖത്തില്‍ ബാല പ്രതികരിച്ചത്.

ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പോലും പ്രതിഫലം കൊടുക്കാതെ ഇരുന്നിട്ടില്ല. ഉണ്ണി മുകുന്ദനാണ് ബാലയെ ചിത്രത്തിനുവേണ്ടി സജസ്റ്റ് ചെയ്യുന്നത്. ഇതാണ് ബജറ്റ് എന്നും ഇത്രയാണ് താങ്കളുടെ പ്രതിഫലം എന്നും താന്‍ വ്യക്തമായി ബാലയോട് പറഞ്ഞിരുന്നു.

‘ഇത് ഉണ്ണിയുടെ സിനിമയാണ്. ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് പ്രതിഫലം പോലും വേണ്ട’ എന്നാണ് ബാല അപ്പോള്‍ പറഞ്ഞത്. 20 ദിവസത്തോളം ബാല സിനിമയ്ക്കായി വര്‍ക്ക് ചെയ്തിരുന്നു.

ഡബ്ബിംഗിന് വന്നപ്പോഴും പെയ്‌മെന്റിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴും ‘സുഹൃത്തിന്റെ സിനിമയാണ്, എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ട. സിനിമ നന്നായി വരട്ടെ’ എന്ന് പറഞ്ഞ് പോവുകയായിരുന്നു. എന്നിട്ടും ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തിരുന്നു.

ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് അറിയില്ല. ബാലയ്ക്ക് തന്നെയോ പ്രൊഡ്യൂസറെയോ നേരിട്ട് വിളിക്കാമായിരുന്നു. ഇതില്‍ വര്‍ക്ക് ചെയ്ത ആരെങ്കിലും ഒരാള്‍ പ്രതിഫലം കിട്ടിയിട്ടില്ല എന്ന് വന്നു പറഞ്ഞാല്‍ അവര്‍ക്ക് ഡബിള്‍ പെയ്‌മെന്റ് കൊടുക്കാന്‍ തയാറാണ്. പെയ്മെന്റ് കൊടുത്തതിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്.

മനപൂര്‍വം എല്ലാരും കൂടി ഈ സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും എന്ന് അറിയില്ല. സിനിമ എന്നത് എല്ലാവരുടെയും കൂടെ കൂട്ടായ്മയാണ്. നഷ്ടം വന്നു കഴിഞ്ഞാല്‍ ആരും പൈസ തിരിച്ചു തരികയുമില്ല. അവര്‍ പറയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്താണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നതും എന്നാണ് വിനോദ് മംഗലത്ത് ഒരു മാധ്യമത്തോട് പറയുന്നത്.

Latest Stories

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

സിറിയയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു; അമ്പതിലധികം പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്