ബോഡി ഷെയ്പ് എല്ലാം പോയല്ലോ; കമന്റിന് മറുപടി നല്‍കി ശാലു കുര്യന്‍

അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നടി ശാലു കുര്യന്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രത്തിനെതിരെ വന്ന ഒരു കമന്റിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശാലുവിന്റെ ബോഡി ഷെയ്പ്പിനെ പരിഹസിച്ചുള്ള പെണ്‍കുട്ടിയുടെ കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ശാലു നല്‍കിയത്. ബോഡി ഷേപ്പ് എല്ലാം പോയല്ലോ ശാലുവെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഒരു പെണ്‍കുട്ടിയുടെ കമന്റ്.

‘ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. ബോഡി ഷേപ്പ് ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്’, എന്നാണ് ശാലു മറുപടി നല്‍കിയത്. ഇപ്പോള്‍ സീരിയല്‍ ഒന്നും ഇല്ലേ എന്ന പരിഹാസ്യം നിറഞ്ഞ ചോദ്യങ്ങളോട് ശാലു പ്രതികരിക്കാനേ നിന്നില്ല.

സുഖമാണോ എന്ന് ചോദിച്ചവരോട് അതിന് മറുപടി പറയുകയും തിരിച്ച് അതേ കാര്യം അന്വേഷിക്കുകയും ചെയ്തിട്ടുമുണ്ട് ശാലു. വാവ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ രണ്ട് വാവകളും സുഖമായിരിക്കുന്നു എന്നാണ് ശാലു കുര്യന്‍ മറുപടി നല്‍കിയത്.

പത്തനംതിട്ട റാന്നി സ്വദേശിയായ മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിനെ വിവാഹം ചെയ്തത്. 2017ല്‍ ആയിരുന്നു ശാലു കുര്യന്‍ വിവാഹിതയായത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആര്‍ മാനോജരാണ് മെല്‍വിന്‍. മൂത്ത മകന് അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് ശാലുവും കുടുംബവും പേരിട്ടിരിക്കുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക