ഷക്കീല ദിവസവും മദ്യപിച്ച ശേഷം മര്‍ദ്ദിക്കും, വളരെ മോശമായി സംസാരിച്ചപ്പോള്‍ തിരിച്ചടിച്ചു; വിശദീകരണവുമായി വളര്‍ത്തുമകള്‍

ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. കഴിഞ്ഞ ദിവസമായിരുന്നു വളര്‍ത്തുമകള്‍ ആക്രമിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയത്. അന്ന് എന്താണ് നടന്നത് എന്നാണ് ശീതള്‍ ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.

ദിവസവും മദ്യപിക്കാറുള്ള ഷക്കീല മദ്യപിച്ച് കഴിഞ്ഞാല്‍ തന്നെ അടിക്കാറുണ്ടെന്നും ഇത്തവണ താന്‍ തിരിച്ച് അടിക്കുകയായിരുന്നു എന്നാണ് ശീതള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി.

പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയിട്ടുണ്ട് എന്നാണ് ശീതള്‍ പറയുന്നത്. കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്.

വളര്‍ത്തുമകള്‍ മര്‍ദിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തു എന്നാണ് പരാതി. വീട്ടില്‍ വച്ച് വാക്കേറ്റം ഉണ്ടായപ്പോള്‍ ശീതള്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു.

എന്നാല്‍ വളര്‍ത്തുമകള്‍ തന്നെ അടിച്ചിട്ടില്ല എന്ന് ഷക്കീല ഒരു തമിഴ് മാധ്യമത്തോട് പ്രതികരിച്ചിരുന്നു. രാത്രി വീട്ടില്‍ വളരെ വൈകിയെത്തുന്ന മകളോട് അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രശ്‌നമുണ്ടായത്. വീട്ടില്‍ നിന്നും പോവുകയാണെന്ന് പറഞ്ഞ് ശീതള്‍ ഇറങ്ങിപ്പോയി എന്നായിരുന്നു ഷക്കീല പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം