ഊട്ടിയില്‍ ഡ്രസ് കിട്ടാന്‍ പാടാ, കര്‍ട്ടന്‍ എടുത്ത് ഫ്രോക്ക് തയ്ച്ചു, ജയറാമേട്ടന്‍ ധരിച്ചത് ബെഡ് ഷീറ്റ് വച്ചുണ്ടാക്കിയ ഷര്‍ട്ട്: കോസ്റ്റിയൂം ഡിസൈനര്‍ എസ്ബി സതീഷ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യു ഉള്ള സിനിമകളില്‍ ഒന്നാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നീ താരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ കാമിയോ വേഷത്തില്‍ എത്തിയ ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ ആണ് സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനിംഗുമായി ബന്ധപ്പെട്ട ചില കഥകള്‍ പങ്കിട്ടിരിക്കുകയാണ് ഡിസൈനര്‍ എസ്ബി സതീഷ്. ചിത്രത്തില്‍ ബെഡ് ഷീറ്റ് കൊണ്ട് ജയറാമിന് ഷര്‍ട്ട് വരെ അടിച്ചിട്ടുണ്ട് എന്നാണ് സതീഷ് പറയുന്നത്. പെട്ടെന്ന് പെട്ടെന്ന് പല ചേഞ്ചുകളും വരുത്തിയിട്ടുള്ള പടമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം.

എല്ലാവര്‍ക്കും ഒരുപോലത്തെ കോസ്റ്റ്യൂം വേണമെന്നൊക്കെ പെട്ടെന്നാണ് പറയുക. കുട്ടികളും കൂടി ഡാന്‍സേഴ്‌സായി വരുമ്പോള്‍ എല്ലാവരും കൂടി പന്ത്രണ്ടോളം പേരുണ്ട്. പെട്ടെന്ന് തന്നെ അവര്‍ക്കെല്ലാം ഒരുപോലെയുള്ള ഡ്രസ്സ് വേണം, മെറ്റീരിയിലൊക്കെ ഊട്ടിയില്‍ കിട്ടാന്‍ പാടല്ലേ. ഫര്‍ണിഷിംഗ് ക്ലോത്തും കര്‍ട്ടന്‍ ക്ലോത്തുമൊക്കെ ഉപയോഗിച്ച് ഫ്രോക്ക് തുന്നിയിട്ടുണ്ട്.

ഒരു പാട്ടുസീനില്‍ എല്ലാവരും വെള്ളയും മഞ്ഞയും ഡ്രസ്സ് അണിഞ്ഞുവരുന്നുണ്ട്, അതൊക്കെ കര്‍ട്ടന്‍ ക്ലോത്ത് വച്ച് തയ്ച്ച ഫ്രോക്കാണ്. ഡിസൈനും ചില അലങ്കാരപ്പണികളുമൊക്കെ നടത്തിയതുകൊണ്ട് അതൊന്നും ആര്‍ക്കും മനസ്സിലായില്ല. അതില്‍ ബെഡ് ഷീറ്റൊക്കെ വട്ട് ഷര്‍ട്ട് തുന്നിയിട്ടുണ്ട്.

ജയറാമേട്ടന്‍ ധരിച്ച ഷര്‍ട്ട് അങ്ങനെ ഉണ്ടാക്കിയതാണ്. ആര്‍ക്കും പെട്ടെന്ന് മനസ്സിലാവില്ല, നല്ല ഡിസൈനില്‍ അതു പ്രസന്റ് ചെയ്യുമെന്നു എന്ന് മാത്രം. ഇനി കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാവും എന്നാണ് കോസ്റ്റിയൂം ഡിസൈനര്‍ എസ്ബി സതീഷ് പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി