ലോക സിനിമയിലെ റാഷോമോൺ ഇഫെക്റ്റ്; അകിര കുറോസാവ എന്ന മാസ്റ്റർ

Human beings share the same common problems. A film can only be understood if it depicts these properly.”- Akira Kurosawa ( “മനുഷ്യരെല്ലാവരും പൊതുവായ പ്രശനങ്ങൾ പങ്കിടുന്നു, അവയെല്ലാം ശരിയായി ചിത്രീകരിച്ചാൽ മാത്രമേ ഒരു സിനിമ മനസ്സിലാക്കാൻ കഴിയൂ.” – അകിര കുറോസാവ)

ലോക സിനിമയിൽ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് അകിര കുറോസാവ. തന്റെ അൻപത് വർഷത്തെ കരിയറിൽ 30 സിനിമകൾക്കാണ് കുറസോവ ജീവൻ നൽകിയത്. ആഖ്യാനപരമായും കലാപരമായും സിനിമ എന്ന മാധ്യമത്തെ പുതുക്കിപണിയുകയും, നവീനമായൊരു ശൈലി നർമ്മിച്ചെടുക്കുകയും ചെയ്തു എന്നത്കൊണ്ട് തന്നെയാണ് കുറസോവ ലോകസിനിമയുടെ ആചാര്യന്മാരിലൊരാളായി ഇന്നും നിലകൊള്ളുന്നത്.

1910 മാർച്ച് 23 ന് ജപ്പാനിലെ ടോക്കിയോയിലെ ഒരു സാധാരണ കുടുംബത്തിലാണ് അകിര കുറോസാവ ജനിക്കുന്നത്. ചെറുപ്പം മുതലേ സിനിമകളോട് തന്നെയായിരുന്നു കുറസോവയ്ക്ക് താല്പര്യം. പിതാവിന്റെ കൂടെ ധാരാളം നിശബ്ദ സിനിമകൾ ചെറുപ്പം തൊട്ടേ അകിര കുറോസാവ കാണുമായിരുന്നു.

എന്നാൽ സ്കൂൾ പഠനത്തിന് ശേഷം പെയ്ന്റിങ്ങ് പഠിക്കാൻ ചേർന്ന് ചിത്രകാരനായി ജോലി ചെയ്തെങ്കിലും സിനിമ തന്നെയാണ് തന്റെ മാധ്യമം എന്ന തിരിച്ചറിവിൽ പി. സി. എൽ സിനിമ സ്റ്റുഡിയോയിൽ 1943 വരെ അസിസ്റ്റൻറ് ഡയറക്ടറായി ജോലി ചെയ്യുകയും ആ വർഷം തന്നെ ‘സാൻഷിരോ സുഗാത’യിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് 1950 ൽ പുറത്തിറങ്ങിയ ‘റാഷോമോൺ’ എന്ന സിനിമയിലൂടെ ലോക സിനിമയിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു അകിര കുറോസാവ.

റാഷോമോൺ എഫെക്ട് എന്ന പേരിൽ ഇന്ന് ലോകത്തെമ്പാടും സിനിമകളിലും കഥകളിലും റോഷോമോണിലെ ആഖ്യാനരീതി ഉപയോഗിച്ചു വരുന്നു. അതായത്, ഒരു സംഭവത്തിന്റെ പല രീതിയിലുള്ള വീക്ഷണങ്ങൾ പലതരം ആളുകളിലൂടെ വിവരിക്കുന്നതിനെയാണ് റോഷോമോൺ എഫെക്ട് എന്ന് പറയുന്നത്. ചിത്രം ആ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും, ഗ്രാന്റ പ്രിക്സ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരവും ചിത്രം ആ വർഷം സ്വന്തമാക്കിയിരുന്നു.

റാഷോമോൺ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടു കൂടി ലോക സിനിമയിൽ ജാപ്പനീസ് സിനിമയ്ക്ക് ഒരു പുതിയ വാതിൽ തുറക്കാനും കുറോസാവയ്ക്ക് സാധിച്ചു.

1952 ൽ പുറത്തിറങ്ങിയ ‘ഇക്കിറു’, 1954 ൽ പുറത്തിറങ്ങിയ ‘സെവൻ സമുറായ്’ എന്നീ സിനിമകൾ ലോക സിനിമയിലെ മികച്ച സൃഷ്ടികളായി ഇന്നും നിലകൊള്ളുന്നു. ചിത്രകാരനായത് കൊണ്ട് തന്നെ തന്റെ സിനിമകളിൽ സ്റ്റോറി ബോർഡ് ചെയ്തിരുന്നതും കുറസോവയായിരുന്നു.

കൂടാതെ ‘റാൻ’, ‘ത്രോൺ ഓഫ് ബ്ലഡ്’ ‘സ്ട്രേ ഡോഗ്’, ‘ഡ്രീംസ്’ എന്നീ സിനിമകളും കുറോസാവയുടെ മികച്ച ചിത്രങ്ങളായി വിലയിരുത്തുന്നു. ആജീവനാന്ത നേട്ടത്തിനുള്ള അക്കാദമി പുരസ്കാരം,ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എന്നിവയും കുറോസായെ തേടിയെത്തിയിരുന്നു. സിനിമ പഠിക്കുന്നവർക്കും, സിനിമയെ ഗൗരവകരമായി കാണുന്നവർക്കും കുറോസാവ സിനിമകൾ ഇന്നും ഒരു വലിയ പാഠപുസ്തകമാണ്.

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം