ലോക സിനിമയിലെ റാഷോമോൺ ഇഫെക്റ്റ്; അകിര കുറോസാവ എന്ന മാസ്റ്റർ

Human beings share the same common problems. A film can only be understood if it depicts these properly.”- Akira Kurosawa ( “മനുഷ്യരെല്ലാവരും പൊതുവായ പ്രശനങ്ങൾ പങ്കിടുന്നു, അവയെല്ലാം ശരിയായി ചിത്രീകരിച്ചാൽ മാത്രമേ ഒരു സിനിമ മനസ്സിലാക്കാൻ കഴിയൂ.” – അകിര കുറോസാവ)

ലോക സിനിമയിൽ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് അകിര കുറോസാവ. തന്റെ അൻപത് വർഷത്തെ കരിയറിൽ 30 സിനിമകൾക്കാണ് കുറസോവ ജീവൻ നൽകിയത്. ആഖ്യാനപരമായും കലാപരമായും സിനിമ എന്ന മാധ്യമത്തെ പുതുക്കിപണിയുകയും, നവീനമായൊരു ശൈലി നർമ്മിച്ചെടുക്കുകയും ചെയ്തു എന്നത്കൊണ്ട് തന്നെയാണ് കുറസോവ ലോകസിനിമയുടെ ആചാര്യന്മാരിലൊരാളായി ഇന്നും നിലകൊള്ളുന്നത്.

1910 മാർച്ച് 23 ന് ജപ്പാനിലെ ടോക്കിയോയിലെ ഒരു സാധാരണ കുടുംബത്തിലാണ് അകിര കുറോസാവ ജനിക്കുന്നത്. ചെറുപ്പം മുതലേ സിനിമകളോട് തന്നെയായിരുന്നു കുറസോവയ്ക്ക് താല്പര്യം. പിതാവിന്റെ കൂടെ ധാരാളം നിശബ്ദ സിനിമകൾ ചെറുപ്പം തൊട്ടേ അകിര കുറോസാവ കാണുമായിരുന്നു.

എന്നാൽ സ്കൂൾ പഠനത്തിന് ശേഷം പെയ്ന്റിങ്ങ് പഠിക്കാൻ ചേർന്ന് ചിത്രകാരനായി ജോലി ചെയ്തെങ്കിലും സിനിമ തന്നെയാണ് തന്റെ മാധ്യമം എന്ന തിരിച്ചറിവിൽ പി. സി. എൽ സിനിമ സ്റ്റുഡിയോയിൽ 1943 വരെ അസിസ്റ്റൻറ് ഡയറക്ടറായി ജോലി ചെയ്യുകയും ആ വർഷം തന്നെ ‘സാൻഷിരോ സുഗാത’യിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് 1950 ൽ പുറത്തിറങ്ങിയ ‘റാഷോമോൺ’ എന്ന സിനിമയിലൂടെ ലോക സിനിമയിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു അകിര കുറോസാവ.

റാഷോമോൺ എഫെക്ട് എന്ന പേരിൽ ഇന്ന് ലോകത്തെമ്പാടും സിനിമകളിലും കഥകളിലും റോഷോമോണിലെ ആഖ്യാനരീതി ഉപയോഗിച്ചു വരുന്നു. അതായത്, ഒരു സംഭവത്തിന്റെ പല രീതിയിലുള്ള വീക്ഷണങ്ങൾ പലതരം ആളുകളിലൂടെ വിവരിക്കുന്നതിനെയാണ് റോഷോമോൺ എഫെക്ട് എന്ന് പറയുന്നത്. ചിത്രം ആ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും, ഗ്രാന്റ പ്രിക്സ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരവും ചിത്രം ആ വർഷം സ്വന്തമാക്കിയിരുന്നു.

റാഷോമോൺ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടു കൂടി ലോക സിനിമയിൽ ജാപ്പനീസ് സിനിമയ്ക്ക് ഒരു പുതിയ വാതിൽ തുറക്കാനും കുറോസാവയ്ക്ക് സാധിച്ചു.

1952 ൽ പുറത്തിറങ്ങിയ ‘ഇക്കിറു’, 1954 ൽ പുറത്തിറങ്ങിയ ‘സെവൻ സമുറായ്’ എന്നീ സിനിമകൾ ലോക സിനിമയിലെ മികച്ച സൃഷ്ടികളായി ഇന്നും നിലകൊള്ളുന്നു. ചിത്രകാരനായത് കൊണ്ട് തന്നെ തന്റെ സിനിമകളിൽ സ്റ്റോറി ബോർഡ് ചെയ്തിരുന്നതും കുറസോവയായിരുന്നു.

കൂടാതെ ‘റാൻ’, ‘ത്രോൺ ഓഫ് ബ്ലഡ്’ ‘സ്ട്രേ ഡോഗ്’, ‘ഡ്രീംസ്’ എന്നീ സിനിമകളും കുറോസാവയുടെ മികച്ച ചിത്രങ്ങളായി വിലയിരുത്തുന്നു. ആജീവനാന്ത നേട്ടത്തിനുള്ള അക്കാദമി പുരസ്കാരം,ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എന്നിവയും കുറോസായെ തേടിയെത്തിയിരുന്നു. സിനിമ പഠിക്കുന്നവർക്കും, സിനിമയെ ഗൗരവകരമായി കാണുന്നവർക്കും കുറോസാവ സിനിമകൾ ഇന്നും ഒരു വലിയ പാഠപുസ്തകമാണ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു