'പുള്ളിക്കാരന്‍ എന്നെ മകളായി അംഗീകരിച്ചിട്ടുണ്ട്, ഇനി ആര്‍ക്കാണ് മകന്‍ മാത്രമേ ഉള്ളൂ എന്നൊരു സംശയം ഉള്ളത്'; രമേശ് വലിയശാലയുടെ മകള്‍

നടന്‍ രമേശ് വലിയശാലയുടെ മരണത്തിന് പിന്നാലെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അദ്ദേഹത്തിന്റെ മകള്‍ ശ്രുതി രംഗത്തെത്തിയിരുന്നു. പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി. ഓണം നാളില്‍ തങ്ങള്‍ കൊടുത്ത അഭിമുഖം പങ്കുവച്ചുകൊണ്ടാണ് ശ്രുതി വീണ്ടും എത്തിയത്.

ശ്രുതിയുടെ കുറിപ്പ്:

നിങ്ങളുടെ സംശയങ്ങളുടെ ഉത്തരം ഇതിലുണ്ട്. ഇതില്‍ നിങ്ങള്‍ പറയുന്ന രമേശ് പറയുന്നുണ്ട് ഞാന്‍ ആളുടെ മകള്‍ ആണെന്ന്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കേണ്ടത്. എന്റെ ആധാര്‍ ആണോ ഐഡി കാര്‍ഡ് ആണോ. അതിലും അച്ഛന്റെ ഓപ്ഷനില്‍ ഇദ്ദേഹത്തിന്റെ പേരാണ് ഉള്ളത്. അച്ഛന്റെ സ്വയം ഇഷ്ടപ്രകാരം അച്ഛന്‍ മാറ്റിയതാണ് പേര്. പുള്ളിക്കാരന്‍ മകളായി അംഗീകരിച്ചിട്ടുണ്ട്. പിന്നെ നിങ്ങള്‍ക്ക് എന്താ പ്രശ്‌നം.

ഇനി ആര്‍ക്കാണ് മകന്‍ മാത്രമേ ഉള്ളൂ എന്നൊരു സംശയം ഉള്ളത്. ജന്മം കൊണ്ട് മാത്രമേ അച്ഛന്‍ ആകാന്‍ കഴിയുകയൊള്ളോ. കര്‍മ്മം കൊണ്ട് ആകില്ലേ. കര്‍മ്മം കൊണ്ട് എന്റെ സ്വന്തം അച്ഛനാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെട്ട എന്റെ അച്ഛന്‍. എന്റെ അമ്മ കല്യാണം കഴിച്ച ആളാണ് അപ്പൊ, അച്ഛന്‍ എന്നല്ലേ, അതില്‍ രണ്ടാനച്ഛന്‍ ആദ്യത്തെ അച്ഛന്‍ എന്നുണ്ടോ? ഞാന്‍ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛനാണ്. എന്റെ കൂട്ടുകാരന്‍ ഒക്കെ ആയിട്ടേ കണ്ടിട്ടൊള്ളോ.

ഇനി ആര്‍ക്കെങ്കിലും സംശയം ഉണ്ടോ. പുള്ളിക്കാരന്‍ പബ്ലിക്കായി അംഗീകരിച്ചതാണ്. അതിന്റെ തെളിവ് ആണ്. എന്തേലും സംശയം ഉണ്ടേല്‍ പറഞ്ഞാല്‍ മതി. ബാക്കി തെളിവുകളും തരാം. പെണ്ണുങ്ങള്‍ മാത്രം ആയതുകൊണ്ട് പ്രതികരിക്കാനുള്ള ശക്തി ഇല്ല എന്ന് കരുതിയിട്ടാണോ? പുതിയ കഥകള്‍ ചമയ്ക്കുന്നുന്നതും വളരെ മ്ലേച്ഛകരമായ കമന്റ്‌സ് ഇടുന്നതും. നിങ്ങള്‍ ചോദിക്കും എന്തിനാ തിടുക്കപ്പെട്ട് പ്രതികരിക്കുന്നത് എന്ന് ഇത്രയും നാള്‍ മിണ്ടാതെ ഇരുന്നത് കൊണ്ടാണ് ഫേക്ക് ചര്‍ച്ചകള്‍ നടന്നത്.

അപ്പൊ സംസാരിച്ചിരുന്നേല്‍ വേറെ കഥകള്‍ വരില്ലായിരുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹിക്കുന്ന വ്യക്തി പെട്ടന്ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു എന്ന് വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏതൊരു വ്യക്തിയും പെട്ടന്ന് വിരല്‍ ചൂണ്ടുന്നത് നിങ്ങളുടെ നേരെയാകും അതിനു കുറേ കാരണങ്ങളുണ്ട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം മരിക്കേണ്ട ആവശ്യം ഈ വ്യക്തിക്കു ഇല്ലാ.

ആദ്യഭാര്യയുടെ മരണം മനസ്സിന്റെ താളം തെറ്റിച്ചുവെങ്കില്‍ ഈ മരണം 3വര്‍ഷം മുന്‍പ് സംഭവിക്കുമായിരുന്നു എന്നുള്ള കമന്റുകളും ഇപ്പോള്‍ വൈറലായി മാറുന്നുമുണ്ട്. ഇപ്പൊ എന്തിനു ചെയ്തു? ഇരുപതു ഇരുപത്തിനാലു വര്‍ഷം ആ വീട്ടുകാര്‍ക്ക് പരിജയമുള്ള ഈ വ്യക്തി ആ കാലത്തു ചെയാത്ത ആത്മഹത്യാ ഇപ്പൊ എന്തിനു ചെയ്തു? എല്ലാവരുടെ മനസ്സിലുള്ളത് അവരും ചോദിക്കുന്നു എന്ന് മാത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക