വില്ലന്റെ ആര്‍മി വരുന്നു.. വേള്‍ഡ് ക്ലാസ് രീതിയില്‍ പ്രഭാസിന്റെ 'പ്രോജക്ട് കെ'; വീഡിയോ

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പ്രോജക്ട് കെ’ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. പ്രൊജക്ട് കെ – ഫ്രം സ്‌ക്രാച്ച് എപ്പിസോഡ് 2′ എന്ന പേരിലാണ് വീഡിയോ എത്തിയിരിക്കുന്നത്. ‘അസ്സംബ്ലിംഗ് ദി റെയ്ഡേഴ്‌സ്’ എന്ന വീഡിയോ ചര്‍ച്ചയാവുകയാണ്

വില്ലന്റെ യൂണിഫോം ആര്‍മിയാണ് റെയ്‌ഡേഴ്‌സ്. നിര്‍മ്മാതാവിന്റെ വാക്കുകള്‍ പ്രകാരം സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇത് തന്നെയാണ്. വേള്‍ഡ് ക്ലാസ് പ്രൊഡക്ഷന്‍ രീതിയിലാണ് പ്രോജക്ട് കെ ഒരുങ്ങുന്നത്. സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.

പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും ടെക്നിക്കല്‍ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 500 കോടി ബജറ്റില്‍, വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ധത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രഭാസിനും ദീപികയ്ക്കുമൊപ്പം അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തും. ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച് വിശ്രമിക്കുകയാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍. ദിഷ പഠാനി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ