'നയന്‍താര ഷൂട്ടിംഗിന് വരുന്നത് ഏഴ് അസിസ്റ്റന്റുകളുമായി, ആന്‍ഡ്രിയക്ക് മേക്കപ്പ്മാന്‍ മുംബൈയില്‍ നിന്നും തന്നെ വരണം'; വിമര്‍ശിച്ച് നിര്‍മ്മാതാവ്

നിര്‍മ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ കുറിച്ച് സംവിധായകനും തമിഴ് സിനിമാ നിര്‍മ്മാതാവായ കെ രാജന്‍ പരസ്യമായി വിമര്‍ശിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. അജിത്ത്, തൃഷ, നയന്‍താര, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങളെ കുറിച്ചാണ് നിര്‍മ്മാതാവ് പറയുന്നത്.

അജിത്ത് ഇപ്പോള്‍ സൂപ്പര്‍ താരമായ ശേഷം ഓഡിയോ റിലീസിന് ‘ഞാന്‍ വരില്ല’ എന്നായി നിലപാട്. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങള്‍ വലിയ അഹങ്കാരമാണ് കാണിക്കുന്നത്. വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കൂ. എംജിആര്‍ വീട്ടില്‍ നിന്നും പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്നിരുന്നു.

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വരുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം. ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ. കോടിക്കണക്കിന് രൂപ പ്രതിഫലം വേണം, അതിനും പുറമെ ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങി കൊണ്ട് വരണം.

പിന്നെ തൃഷയെ പോലുള്ള ചിലരുണ്ട്. അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാന്‍ പതിനഞ്ചു ലക്ഷം വേണം എന്നാണ് ഡിമാന്‍ഡ്. നയന്‍താര ഷൂട്ടിംഗിനു വരുമ്പോള്‍ ഏഴ് അസിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാതാവിന് ചെലവ്.

അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാല്‍ അമ്പതു ലക്ഷം രൂപ അവരുടെ അസിസ്റ്റന്റുകളുടെ കൂലിയായി നിര്‍മ്മാതാവ് നല്‍കണം. പണ്ടെല്ലാം ഒന്നോ രണ്ടോ കാരവാന്‍ ആണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നത്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം. ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകള്‍ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്.

ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വരെ മേക്കപ്പ് മാനെ ബോംബെയില്‍ നിന്നും കൊണ്ട് വരണം എന്നാണ് നിര്‍ബന്ധം. ആന്‍ഡ്രിയ എന്നൊരു കുട്ടിയുണ്ട്. അതിനെ മേക്കപ്പ് ചെയ്യാന്‍ മുംബൈയില്‍ നിന്നും ആളെ കൊണ്ടു വരണം എന്നാണ് നിര്‍ബന്ധം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം