തിയേറ്ററിനുള്ളില്‍ തീയിട്ട് പവന്‍ കല്യാണ്‍ ആരാധകര്‍; ദുരന്തമായി റീ റിലീസ് ആഘോഷം

പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസ് തിയേറ്ററില്‍ തീയിട്ട് ആഘോഷിച്ച് ആരാധകര്‍. 2012ല്‍ പുറത്തിറങ്ങിയ ‘ക്യാമറാമാന്‍ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാന്‍സ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാല്‍ ഈ സംഭവത്തില്‍ കേസ് എടുത്തോ എന്ന കാര്യത്തില്‍ വിവരമില്ല.

നേരത്തെയും പവന്‍ കല്യാണ്‍ ആരാധകര്‍ തിയേറ്ററിനുള്ളില്‍ അക്രമം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിജയവാഡയിലെ ഒരു തിയേറ്റര്‍ ഏതാനും ആരാധകര്‍ തകര്‍ത്തിരുന്നു. ജോഗുലാംബ ഗഡ്വാളിലെ ഒരു തിയേറ്ററിലും സമാനമായ ഒരു സംഭവം ഉണ്ടായത്.

സാങ്കേതിക തകരാര്‍ മൂലം സിനിമ നിര്‍ത്തിയതിന് ശേഷം ആരാധകര്‍ തിയേറ്റര്‍ ഹാള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അതേസമയം, പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ക്യാമറാമാന്‍ ഗംഗാതോ രാംബാബു. തമന്നയാണ് ചിത്രത്തില്‍ നായികയായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി