അംബാനി വിവാഹാഘോഷത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടി; വീഡിയോയുമായി ഓറി

ജൂലൈ 12 അംബാനി കുടുംബത്തില്‍ വിവാഹം നടക്കാനിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചിന്റെയും പ്രീ വെഡ്ഡിങ് പരിപാടികള്‍ കഴിഞ്ഞ ശേഷമാണ് വിവാഹത്തിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഹല്‍ദി ചടങ്ങ് ഗംഭീരമായി ആഘോഷിച്ചിരുന്നു.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍ തുടങ്ങി ബോളിവുഡ് താരങ്ങള്‍ എല്ലാം ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം സെലിബ്രിറ്റി ഇന്‍ഫ്‌ലുവന്‍സര്‍ ഒറി എന്നു വിളിപ്പേരുള്ള ഒര്‍ഹാന്‍ അവത്രാമണിയും പങ്കെടുത്തിരുന്നു. അംബാനി കുടുംബത്തിലെ ആഘോഷങ്ങളുടെ വ്‌ളോഗുകള്‍ ഒറി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഇതിനിടെ ലഭിച്ച ഭക്ഷണത്തില്‍ മുടി ഉണ്ടായിരുന്നതായാണ് ഒറി പറയുന്നത്. ഒറി തന്റെ സുഹൃത്ത് ടാനിയ ഷറഫിനൊപ്പമാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നത്. ഒരു സ്റ്റോളില്‍ ഇരുവരും എത്തുകയും അവിടെയുണ്ടായിരുന്ന വട പാവ് കഴിച്ചു നോക്കുകയും ചെയ്തു.

ടാനിയ ആണ് ആദ്യം വട പാവ് കഴിച്ചത്. പിന്നാലെ അതില്‍ നിന്നും ഒരു മുടി കിട്ടി. ഒറി തന്റെ വീഡിയോയില്‍ അത് സൂം ചെയ്ത് കാണിക്കുന്നുണ്ട്. അതിന് ശേഷം ഒറി മറ്റൊരു പട പാവ് ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക.

ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസമായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. അതിന് ശേഷമാണ് ഇറ്റലിയില്‍ ആഡംബര കപ്പലില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടന്നത്. പ്രീ വെഡ്ഡിങ് ആഘോഷത്തിന് മാറ്റുകൂട്ടാനായി പോപ് താരം റിഹാന എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിന് ബീബറും സംഗീത നിശയുമായി എത്തിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക