ഒഡീഷ സ്വദേശി ചന്തുവും ഇനി മോഹന്‍ലാലിനൊപ്പം; ചായക്കടയില്‍ നിന്നും സിനിമയിലേക്ക്

ഒഡീഷ സ്വദേശി ചന്തു നായിക്ക് ഇനി മോഹന്‍ലാലിനൊപ്പം അഭിനയിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ സിനിമയിലാണ് ചന്തു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക. മലയാള സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമാവുമായി മൂന്ന് വര്‍ഷം മുമ്പാണ് ഒഡീഷ സ്വദേശിയായ ചന്തു കേരളത്തില്‍ എത്തിയത്.

ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയതോടെയാണ് ചന്തുവിന് അഭിനയമോഹം വന്നത്. സല്‍മാന്‍ ഖാനൊപ്പം 2 സിനിമകളില്‍ ചന്തു അഭിനയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹം വരികയും കേരളത്തിലേക്ക് എത്തുകയുമായിരുന്നു. ചുള്ളിക്കല്‍ നസ്രത്തിലുള്ള ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഇതിനിടെ കുട്ടനാട്ടില്‍ ചിത്രീകരിച്ച ഒരു ഷോര്‍ട്ട് ഫിലിമില്‍ ചന്തു പ്രധാന വേഷത്തില്‍ അഭിനയിച്ചു. ഹൃദയപൂര്‍വ്വം ചിത്രത്തില്‍ ഹോട്ടലിലെ ഒരു കിച്ചന്‍ ബോയിയുടെ വേഷത്തിലാണ് ചന്തു അഭിനയിക്കുക. ചെറിയ റോളിലാണെങ്കിലും മോഹന്‍ലാലിനെ കാണാനായതും സെല്‍ഫി എടുക്കാനായതും ഒക്കെ വലിയ ഭാഗ്യമാണ് എന്നാണ് ചന്തു പറയുന്നത്.

അതേസമയം, സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മാളവിക മോഹനന്‍ ആണ് നായികയാവുന്നത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ