റീമേക്കുകള്‍ എത്രയാണെന്ന് അറിയാമോ? ഇന്ത്യന്‍ സിനിമയില്‍ ഈ റെക്കോഡ് മോഹന്‍ലാലിന് മാത്രം!

നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു ആക്ടറുടെ സിനിമകള്‍ മാത്രമേ നാലും 4ല്‍ കൂടുതല്‍ ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ളു. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ ഏഴ് സിനിമകള്‍…

7 ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ദൃശ്യം. 2013 ഡിസംബര്‍ 19ന് ആണ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ ദൃശ്യം എത്തുന്നത്. 2014ല്‍ ‘ദൃശ്യ’ എന്ന പേരിലാണ് സിനിമയുടെ കന്നഡ റീമേക്ക് എത്തിയത്. അതേ വര്‍ഷം തന്നെ എത്തിയ സിനിമയുടെ തെലുങ്ക് റീമേ ‘ദൃശ്യം’ എന്ന പേരിലാണ് എത്തിയത്. കമല്‍ഹാസന്‍ നായകനായി 2015ല്‍ ആണ് തമിഴില്‍ ‘പാപനാസം’ എത്തുന്നത്. അതേവര്‍ഷം തന്നെയാണ് ഹിന്ദിയില്‍ ‘ദൃശ്യം’ എന്ന പേരില്‍ തന്നെ, അജയ് ദേവ്ഗണ്‍ നായകനായി സിനിമ എത്തുന്നത്. സിംഹള ഭാഷയില്‍ 2017ല്‍ ആണ് ‘ധര്‍മ്മയുദ്ധയ’ എന്ന പേരില്‍ റീമേക്ക് എത്തുന്നത്. ‘ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്ന പേരില്‍ 2019ല്‍ ആണ് സിനിമയുടെ ചൈനീസ് റീമേക്ക് വരുന്നത്. ഇത് കൂടാതെ ഇന്ത്യോനേഷ്യന്‍ ഭാഷയിലും സിനിമ ഒരുക്കുന്നുണ്ട്.

അതേസമയം, 2021 ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 എത്തിയത്. സിനിമ ഇതുവരെ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു കഴിഞ്ഞു. ഇനി മറ്റ് ഭാഷകളിലും സിനിമ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1993 ഡിസംബര്‍ 25ന് റിലീസ് ആയ, മലയാളി പ്രേക്ഷകരുടെ ഓള്‍ ടൈം ഫേവറേറ്റ്, സൂപ്പര്‍ ഹിറ്റ് മൂവിയാണ് ‘മണിചിത്രത്താഴ്’. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ച സിനിമ. മധു മുട്ടത്തിന്റെ രചനയില്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. 2004ല്‍ ‘അപ്തമിത്ര’ എന്ന പേരിലാണ് സിനിമയുടെ കന്നഡ റീമേക്ക് എത്തിയത്. തമിഴില്‍ 2005ല്‍ ആണ് ‘ചന്ദ്രമുഖി’ എന്ന പേരിലാണ് റീമേക്ക് എത്തിയത്. ‘രാജ്മഹല്‍’ എന്ന പേരില്‍ 2005ല്‍ തന്നെയാണ് സിനിമയുടെ ബംഗാളി റീമേക്കും എത്തിയത്. ഹിന്ദിയില്‍ ‘ഭൂല്‍ ഭുലയ്യ’ എന്ന പേരിലാണ് 2007ല്‍ സിനിമ എത്തിയത്. തെലുങ്കില്‍ ‘നാഗവല്ലി’ എന്ന പേരില്‍ എത്തിയ അനുഷ്‌ക ഷെട്ടി ചിത്രവും മണിച്ചിത്രത്താഴ് ആസ്പദമാക്കിയാണ്.

1989 ജൂലൈ 7ന് റിലീസ് ചെയ്ത ‘കിരീടം ആറ് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. മോഹന്‍ലാല്‍, തിലകന്‍, പാര്‍വതി ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. കന്നഡയില്‍ ‘മൊദാദ മരേയല്ലി’ എന്ന പേരില്‍ 1991ലും, ഹിന്ദിയില്‍ ‘ഗര്‍ദിഷ്’ എന്ന പേരില്‍ 1993ലും, ‘ബാബര്‍ ആദേശ്’ എന്ന പേരില്‍ ബംഗാളിയില്‍ 1995ലും, നായക്: ദ റിയല്‍ ഹീറോ എന്ന പേരില്‍ തമിഴില്‍ 2005ലുമാണ് കിരീടത്തിന്റെ റീമേക്കുകള്‍ എത്തിയത്.

1984 മാര്‍ച്ച് 17ന് റിലീസ് ചെയ്ത ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന സിനിമ അഞ്ച് ഭാഷകളിലായാണ് റീമേക്ക് ചെയ്തത്. തമിഴില്‍ ‘തങ്കമണി രങ്കമണി’ എന്ന പേരില്‍ 1989ലും, ‘ഹംഗാമ എന്ന പേരില്‍ ഹിന്ദിയില്‍ 2003ലും, തെലുങ്കില്‍ ‘ഇന്റ്‌ലോ ശ്രിമതി വീധിലോ കുമാരി’ എന്ന പേരില്‍ 2004ലും, ജൂട്ടാട്ട എന്ന പേരില്‍ 2005ല്‍ കന്നഡയിലും, ‘ലേ ഹലുവാ ലേ’ എന്ന പേരില്‍ ബംഗാളിയില്‍ 2012ലുമാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്. മലയാളത്തിനൊപ്പം ഹിന്ദിയിലും പ്രിയദര്‍ശന്‍ തന്നെയാണ് സിനിമ ഹിന്ദിയിലും ഒരുക്കിയത്.

പ്രിയദര്‍ശനും ശ്രീനിവാസനും ചേര്‍ന്ന് എഴുതി, പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1997 സെപ്റ്റംബര്‍ 4ന് റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് ചന്ദ്രലേഖ. 1998ല്‍ നാഗാര്‍ജുന നായകനായി ഇതേ പേരില്‍ തന്നെയാണ് തെലുങ്ക് റീമേക്ക് എത്തിയത്. 2000ല്‍ ‘ഹര്‍ ദില്‍ ജോ പ്യാര്‍ കരേങ്കാ’ എന്ന പേരിലാണ് ഹിന്ദി റീമേക്ക് എത്തിയത്. ‘ഹേയ് സരസു’ എന്ന പേരിലാണ് കന്നഡ റീമേക്ക് എത്തിയത്. ‘സുമ്മാ നച്ച്‌നു ഇരിക്ക്’ എന്ന പേരില്‍ 2013ല്‍ ആണ് തമിഴ് റീമേക്ക് എത്തിയത്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1988 ഡിസംബര്‍ 23ന് എത്തിയ ‘ചിത്രം’ സിനിമ നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ‘അല്ലഡുഗാരു’ എന്ന പേരില്‍ 1990ല്‍ തെലുങ്കിലും, ‘പ്യാര്‍ ഹുവാ ചോരി ചോരി’ എന്ന പേരില്‍ ഹിന്ദിയില്‍ 1991ലും, ‘രായരു ബന്ദരു മാവന മനേജ്’ എന്ന പേരില്‍ 1993ല്‍ കന്നഡയിലും ‘എങ്കിരുന്തോ വന്തേന്‍’ എന്ന പേരില്‍ 1995ല്‍ തമിഴിലുമാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്.

ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് സിനിമയായിരുന്നു. നാല് ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്. തമിഴില്‍ ‘മക്കള്‍ എന്‍ പക്കം’, കന്നഡയില്‍ ‘അതിരഥ മഹാരഥ’, തെലുങ്കില്‍ ‘അഹുതി’, ഹിന്ദിയില്‍ ‘കന്‍വര്‍ലാല്‍’ എന്നീ പേരുകളലായാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്.

മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ എത്തിക്കുകയും അതിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തതിലൂടെയുമാണ്. മലയാള സിനിമ ഈയടുത്തായി വളരെ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്. മുമ്പേ പോയവരുടെ പാത അന്ധമായി പിന്തുടരാതെ, ക്ലീഷേ രീതികളില്‍ നിന്നും അല്‍പം വിട്ട് പിടിച്ച് മാറുന്ന ലോകത്തിന്റെയും മനുഷ്യരുടെയും ജീവിതവും ജീവിത പരിസരവും സിനിമയില്‍ അവതരിപ്പിക്കാന്‍ പുതുതലുമറ സംവിധായകരും തിരക്കഥാകൃത്തുക്കളും ശ്രമിക്കുന്നുണ്ട്. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും പുതുതലമുറ സംവിധായകര്‍ക്കൊപ്പമാണ് ഇനി സിനിമ എടുക്കാന്‍ പോകുന്നതും. അതില്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രവും എമ്പുരാന്‍ എന്ന സിനിമയ്ക്കായുമാണ്.

Latest Stories

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല