മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗം സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്, അത് ചെയ്യും: മാണി സി കാപ്പന്‍

തന്റെ ആദ്യ ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീടിന് രണ്ടാം ഭാഗമുണ്ടാകുമെന്നറിയിച്ച് മാണി സി കാപ്പന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

മേലേപ്പറമ്പില്‍ ആണ്‍വീട് ആയിരുന്നു എന്റെ ആദ്യത്തെ പടം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ശ്രമം നടത്തിയിരുന്നു അന്ന് എനിക്ക് സെലെക്ഷന്‍ ലഭിച്ചില്ല. അങ്ങനെ അത് വിട്ടു. പിന്നെ കാശ് വരുമ്പോള്‍ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം തോന്നി.

അങ്ങനെ ഇരിക്കെ ഒരിക്കെയാണ് രാജസേനന്റെ അയലത്തെ അദ്ദേഹം എന്ന സിനിമയുടെ ഒരു പരിപാടിക്ക് പോയപ്പോള്‍ അവിടെ വെച്ച് ഞാന്‍ രാജസേനനോട് ഒരു പടം ചെയ്‌തേക്കാം എന്ന് പറയുന്നത്.

‘അങ്ങനെ കഥ കൊണ്ടുവരാന്‍ പറഞ്ഞു. പല കഥയും കേട്ടു. അതിലൊന്നാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. സിദ്ദിഖിനോടും ലാലിനോടും ഞാന്‍ പറഞ്ഞിരുന്നു രാജസേനന്‍ എങ്ങാനും പിന്മാറുകയാണെങ്കില്‍ കൂടെയുണ്ടാവണം എന്ന്. അവര്‍ രണ്ടുപേരും ഉണ്ടാവും എന്ന് പറഞ്ഞു. എന്നിട്ട് അവര്‍ തന്നെയാണ് മാണിച്ചന്റെ പേര് തന്നെ ഇട്ടൂടെ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഞാന്‍ ഡയറക്ടര്‍ ആവുന്നത്,’

‘ലാല്‍ അഞ്ചാറ് ദിവസം വന്ന് സഹകരിച്ചു. സിദ്ദിഖ് മുഴുവന്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ തുടക്കത്തില്‍ സംവിധായകന്റെ പേര് വെക്കാതെ അവസാനം ഈ സിനിമ സംവിധാനം ചെയ്യാന്‍ എന്നെ പൂര്‍ണമായി സഹായിച്ച സിദ്ദിഖ് ലാലിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്ന് ഞാന്‍ എഴുതി കാണിച്ചത്,’

മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗം സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. കുറച്ചു പൈസ വന്നാല്‍ അത് ചെയ്യും. സ്വന്തമായി സംവിധാനം ചെയ്യല്‍ നടക്കില്ല. മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. സിദ്ദിഖ് അല്ലെങ്കില്‍ രാജസേനന്‍ സംവിധാനം ചെയ്യും. രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയിരിക്കില്ല,’ മാണി സി കാപ്പന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക