ഭിക്ഷാടന മാഫിയയില്‍ നിന്നും എന്നെ രക്ഷിച്ചത് മമ്മൂട്ടി സാര്‍ ആണ്, അവര്‍ക്ക് ഇതുവരെ ഇക്കാര്യം അറിയില്ല..; ജീവിതം പറഞ്ഞ് ശ്രീദേവി

സിനിമയെ വെല്ലുന്ന ജീവിതകഥ പറഞ്ഞ് പാലക്കാട് കാവുശേരി സ്വദേശിനി ശ്രീദേവി. ഭിക്ഷാടന മാഫിയയില്‍ നിന്നും മമ്മൂട്ടി തന്നെ രക്ഷിച്ചതിനെ കുറിച്ചാണ് ശ്രീദേവി തുറന്നു പറഞ്ഞിരിക്കുന്നത്. ‘പട്ടാളം’ സിനിമയുടെ സെറ്റില്‍ വച്ച് കണ്ട തന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി പഠിപ്പിച്ചതിനെ കുറിച്ചാണ് ശ്രീദേവി പറയുന്നത്.

ജനിച്ചുയടനെ അമ്മ ഉപേക്ഷിച്ച് പോയ ശ്രീദേവിയെ ഭിക്ഷാടന മാഫിയയുടെ ഭാഗമായ നാടോടിസ്ത്രീ തങ്കമ്മ എടുത്ത് വളര്‍ത്തുകയായിരുന്നു. പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിത ജീവിതം നയിക്കുന്നതിനിടെ ആറാം വയസിലാണ് ശ്രീദേവി മമ്മൂട്ടിയെ കാണുന്നത്.

വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ഭിക്ഷ ചോദിച്ച് ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. ‘സാറേ.. എനിക്ക് വിശക്കുന്നു’ എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. തന്റെ കൂടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവരില്‍ നിന്നും കാഴ്ചയില്‍ ഞാന്‍ വ്യത്യസ്തയായിരുന്നു.

മമ്മൂട്ടി സാറിന് സംശയം തോന്നി അദ്ദേഹം കാര്യങ്ങള്‍ തിരക്കി. ആ ഏരിയയിലെ പൊതുപ്രവര്‍ത്തകരോട് തന്നെ കുറിച്ച് അന്വേഷിക്കാനും പറഞ്ഞു. ആരുമില്ലാത്ത തന്നെയൊരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് താനെന്നും അദ്ദേഹം മനസ്സിലാക്കി.

ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ പറ്റില്ലെന്നു പറഞ്ഞ പൊതുപ്രവര്‍ത്തകനോട്, ‘എന്തുണ്ടെങ്കിലും ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. അന്ന് തമിഴ് മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന ശ്രീദേവി സ്‌കൂളില്‍ ഏറെ ബുദ്ധിമുട്ടി.

ഇക്കാര്യം അറിഞ്ഞ മമ്മൂട്ടി പിന്നീട്, ശ്രീദേവിയെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. മമ്മൂട്ടി സാറിന്റെ കെയര്‍ ഓഫില്‍ ആണ് താന്‍ ആലുവ ജനസേവയില്‍ എത്തിയത്. ജനസേവയില്‍ എത്തിയപ്പോള്‍ സന്തോഷമായി. നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെ ഉണ്ടായിരുന്നു അവിടെ.

ജീവിതത്തില്‍ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നു. ആരോ തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നല്ലാതെ, ഇതിനു പിന്നില്‍ മമ്മൂട്ടി സാര്‍ ആണെന്ന് ഭിക്ഷാടന മാഫിയക്കാര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ശ്രീദേവി പറയുന്നത്. താരത്തെ കണ്ട് നന്ദി അറിയിക്കാന്‍ ആഗ്രമുണ്ടെന്നും ശ്രീദേവി ഫ്‌ളവേഴ്‌സ് ചാനലിലെ ഷോയില്‍ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ