സ്വന്തം റെക്കോഡ് തിരുത്തി മമ്മൂട്ടി

സ്വന്തം റെക്കോഡ് തിരുത്തിയെഴുതി മെഗാസ്റ്റാര്‍ മമ്മൂട്ടി. ആദ്യദിന കളക്ഷനില്‍ 4.36 കോടിരൂപയാണ് ഗ്രേറ്റ് ഫാദര്‍ നേടിയിരുന്നത്. എന്നാല്‍ ഇതിനെ പിന്നിലാക്കി മാസ്റ്റര്‍പീസാണ് 5.11 കോടിരൂപയോടെ റെക്കോഡിട്ടിരിക്കുന്നത്. ഒരു മലയാള സിനിമ ആദ്യദിനം ഇത്രയും റെക്കോഡ് തുക ഇതിനു മുന്‍പ് കളക്ട് ചെയ്തിട്ടില്ലെന്നും മാസ്റ്റര്‍പീസിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

പുലിമുരുകനുശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസാണ് ക്രിസ്മസ് ബോക്‌സ് ഓഫീസില്‍ ഏറ്റവും കുടുതല്‍ പണം വാരിയ സിനിമ. മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്്. ചിത്രത്തില്‍ മമ്മൂട്ടി ഇംഗ്ലീഷ് പ്രഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്.സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പതിനഞ്ച് കോടിയുടെ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലുണ്ട്. വരലക്ഷ്മി ശരത്കുമാറും, പൂനം ബജ്വയുമാണ് നായികനിരയില്‍.

Latest Stories

ആർച്ചറിനൊപ്പം ഇം​ഗ്ലണ്ട് ടീമിൽ ഈ സ്റ്റാർ പേസറും തിരിച്ചെത്തും, സൂചന നൽകി താരം, ഇനി കളി വേറെ ലെവൽ

'ബിജെപിക്ക് അത് മായ്ക്കാൻ കഴിയില്ല'; ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഭരണഘടന വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ്

'നിലമ്പൂരിൽ ജയിച്ചത് കൊണ്ട് കേരളം ഭരിക്കാനാവില്ല, ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമി'; രാജീവ് ചന്ദ്രശേഖർ

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയില്‍; സ്വന്തം നാടിനെയും തൊഴില്‍ മേഖലയെയും സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി

തമിഴകത്തെ പിടിച്ചുയർത്താൻ ഇനിയുള്ളത് 'കൂലി', മറികടക്കേണ്ടത് എമ്പുരാനെ!

'ഐ ടി പാർക്കിലെ മദ്യശാലയ്ക്ക് അപേക്ഷകരില്ല'; നിബന്ധനകൾ ഇളവ് ചെയ്യണമെന്ന് ഐ ടി വകുപ്പ്

'ജെഎസ്കെ' സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ; സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല : ഫെഫ്ക

'നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനം'; പൊലീസിൽ പരാതി നൽകി

ഇന്ത്യയ്ക്കെതിരെ ഇം​ഗ്ലണ്ട് 5-0ത്തിന് പരമ്പര പിടിക്കും, ഇനി അവരെ തോൽപ്പിക്കാൻ കഴിയില്ല, പ്രവചനവുമായി മുൻ താരം

'അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിശോധിക്കും'; തൃശൂരിലെ അപകടത്തിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ രാജൻ