ഫെയ്‌സ്ബുക്ക് പേജില്‍ സഹായാഭ്യര്‍ത്ഥനയുമായി യുവാവ്; കൈത്താങ്ങായി മമ്മൂട്ടിയും ആരാധകരും

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മധുരരാജ പോസ്റ്ററിന് താഴെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് കൈത്താങ്ങായി മമ്മൂട്ടിയും ആരാധകരും. പത്തനാപുരം സ്വദേശിയായ പ്രേംകുമാറാണ് മരത്തില്‍ നിന്ന് വീണ് കിടപ്പിലാണെന്നും വീടും സ്ഥലവും ജപ്തി ഭീഷണിയിലാണെന്നും പറഞ്ഞ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ട നിരവധി പേര്‍ സഹായഹസ്തവുമായി രംഗത്തെത്തി. വിഷയം ശ്രദ്ധയില്‍ പെട്ട മമ്മൂട്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ഓണ്‍ലൈന്‍ പ്രൊമോഷന്‍ യൂണിറ്റ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

മധുരരാജയുടെ പ്രൊമോഷന്‍ വര്‍ക്കിനായി മാറ്റിവെച്ച പണം പ്രേംകുമാറിന് സഹായമായി നല്‍കാനാണ് ആരാധക കൂട്ടായ്മയുടെ തീരുമാനം. ഓണ്‍ലൈന്‍ ആരാധകരുടെ കൂട്ടായ്മ മധുരരാജക്ക് വേണ്ടി പ്ലാന്‍ ചെയ്ത ഡിജെ പ്രോഗ്രാം റദ്ദാക്കി പരിപാടിക്ക് വേണ്ടി മാറ്റിവെച്ചിരുന്ന തുക പ്രേംകുമാറിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളില്‍ ഒന്നും പരിഹരിക്കാന്‍ ആവുന്ന പ്രശ്‌നങ്ങള്‍ അല്ല പ്രേംകുമാറിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തരമായി ഒരു സഹായം നല്‍കുന്നതാണെന്നും ഓണ്‍ലൈന്‍ പ്രൊമോഷന്‍ യൂണിറ്റ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം…

പ്രിയപ്പെട്ടവരെ,
ഇന്നലെ മമ്മൂക്കയുടെ പേജില്‍ “മധുര രാജ ” സിനിമയുടെ പോസ്റ്റിനു താഴെ പ്രേംകുമാര്‍ എന്ന വ്യക്തി സഹായം അഭ്യര്‍ത്ഥിച്ചു ഇട്ട ഒരു കമ്മന്റ് ഇതിനോടകം നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. ഈ കമന്റ് മമ്മുക്കയുടെ ശ്രദ്ധയില്‍ പെടുന്നത് വരെ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ട് ആയിരക്കണക്കിന് ആളുകള്‍ ആണ് ഷെയര്‍ ചെയ്തിരുന്നത് എന്ന് മനസ്സിലായി. ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ വാട്‌സാപ്പിലൂടെയും മറ്റും അത് അയച്ചു തരുന്നുമുണ്ട്.

ഇന്നലെ തന്നെ നിങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിഹാരം ഉണ്ടായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക അത് കണ്ടു. ഉടനടി വിഷയം പഠിക്കാന്‍ നമ്മുടെ ഓഫിസിനെ ചുമതലപെടുത്തിയിരുന്നു. അതിനെ തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടര്‍ന്ന് മാനേജിങ് ഡയറക്ടര്‍ റവ. ഫാ: തോമസ് കുര്യന്‍ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു

നിലവില്‍ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളില്‍ ഒന്നും പരിഹരിക്കാന്‍ ആവുന്ന പ്രശ്‌നങ്ങള്‍ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നല്‍കുന്നതാണ്.കൂടാതെ മമ്മുക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സന്ദര്‍ശിക്കുകയും സഹായിക്കാവുന്ന കൂടുതല്‍ സാദ്ധ്യതകള്‍ ആരായുന്നതുമാണ്.

https://www.facebook.com/opuofficialformegastar/photos/a.2098650907118670/2336731586643933/?type=3&theater

https://www.facebook.com/opuofficialformegastar/photos/a.2098650907118670/2336282546688837/?type=3&theater

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ