ആക്ഷന്‍ രംഗത്തില്‍ മുന്നൂറിലധികം ആര്‍ട്ടിസ്റ്റുകള്‍; 'വാലിബനാ'യി പൊഖ്റാനില്‍ കൂറ്റന്‍ കോട്ടയുടെ സെറ്റ്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ജയ്‌സാല്‍മീര്‍ ഷെഡ്യൂളിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ നേപ്പാളിലെ പൊഖ്റാനിലേക്ക് പോകുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.മലൈക്കോട്ട വാലിബനായി പൊഖ്റാനില്‍ ഒരു വലിയ കോട്ട സെറ്റ് ഒരുക്കിയിട്ടുണ്ട്.

ഇവിടെ ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഘട്ടന രംഗമാണ് ചിത്രീകരിക്കുക. മുഴുവന്‍ ആക്ഷന്‍ സീക്വന്‍സും രാത്രിയില്‍ മാത്രമായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300-ഓളം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഫൈറ്റ് സീക്വന്‍സിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്

ഈ രംഗങ്ങള്‍ മലൈക്കോട്ടൈ വാലിബന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആണെന്നും പറയപ്പെടുന്നു.മോഹന്‍ലാലും ലിജോയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കമല്‍ഹാസന്‍ ഒരു പ്രധാന വേഷം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും കമലും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കുമിത്. തമിഴ് താരം ജീവയും സിനിമയില്‍ അതിഥി വേഷത്തിലെത്തുമെന്ന സൂചനകളുണ്ട്.

സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക