നയന്‍താരയുടെ 'കൊലൈയുതിര്‍ കാല'ത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു

പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്ന് നയന്‍താര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം “കൊലൈയുതിര്‍ കാലം” റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി റിലീസ് തടഞ്ഞത്.

ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദേശിച്ചു. ബോളിവുഡ് പ്രൊഡ്യൂസര്‍ വാഷു ബഗ്‌നാനി നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമായ കൊലൈയുതിര്‍ കാലം സംവിധാനം ചെയ്യുന്നത് ചക്രി തൊലേറ്റിയാണ്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെ നയന്‍താരയ്‌ക്കെതിരെ നടന്‍ രാധാരവി മോശം പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു.

Latest Stories

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ച് തിയേറ്ററുകളിലേക്ക്; പ്രണയകഥ വീണ്ടും കാണാനുള്ള ആവേശത്തിൽ ആരാധകർ!

'അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു, ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങി'; മലയാളസിനിമ തന്നെ അവഗണിച്ചെന്ന് അനുപമ പരമേശ്വരൻ

ഒടുവിൽ മുട്ടുമടക്കി ഗവർണർ; രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും നിലവിളക്കും ഒഴിവാക്കും

വെടിക്കെട്ടുമായി 13 വയസുകാരൻ, 134 പന്തിൽ 327, അമ്പമ്പോ എന്തൊരു ബാറ്റിങ്, ഞെട്ടിച്ച് വൈഭവ് സൂര്യവൻഷിയുടെ...

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

വിജയ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ ഇരിക്കുന്നത് പോലുമെന്നാണ് ആളുകളുടെ ധാരണ, അടിമയാണെങ്കിൽതന്നെ അവർ ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? മറുപടിയുമായി ദേവികയും വിജയ്‍യും

വാർത്ത വായനക്കിടെ ചാനലിനുനേരെ ഇസ്രയേൽ ആക്രമണം; എഴുന്നേറ്റ് ഓടി അവതാരക, വീഡിയോ വൈറൽ

സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് പ്രാങ്ക് കോൾ; പിന്നാലെ വിമർശനം, വിവാദമായതോടെ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

ഇസ്രയേൽ- ഇറാൻ സംഘർഷം കടുക്കുന്നു; ഇറാനിൽ 45 മരണം, നൂറിലേറെ പേർക്ക് പരിക്ക്