എന്താ ഡിമാന്‍ഡ് , ചാക്കോച്ചന്‍ ചോദിച്ചു, അനിയത്തിപ്രാവിലെ ബൈക്ക് കിട്ടാന്‍ ബോണിയ്ക്ക് നടന്‍ കൊടുത്തത്

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ പ്രണയ ചിത്രങ്ങളിലൊന്നായ അനിയത്തിപ്രാവിന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിലെ ചുവന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയതിന്റെ വാര്‍ത്തകളുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ആലപ്പുഴയിലെ സ്വകാര്യ വാഹനഷോറൂമിലെ ജീവനക്കാരനായ ബോണിയാണ് ഈ ബൈക്ക് പിന്നീട് സ്വന്തമാക്കിയത്.

കുഞ്ചാക്കോ ബോബന്‍ എന്നെ ഫോണില്‍ വിളിച്ചു, ഹലോ ബോണിയാണോ, എനിക്ക് നിങ്ങളുടെ വണ്ടി കിട്ടിയാല്‍ കൊള്ളാം എന്നു പറഞ്ഞു. വണ്ടി എത്രയും പെട്ടെന്നു വേണമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ഒരാളെ അങ്ങോട്ടു വിട്ടാല്‍ വണ്ടി കൈമാറ്റം ചെയ്തു തരാമോ എന്നു ചോദിച്ചു. രണ്ടു ദിവസത്തെ സമയം ഞാനും ചോദിച്ചു. പക്ഷേ അദ്ദേഹത്തിന് ഈ ബൈക്ക് എത്രയും പെട്ടെന്നു തന്നെ വേണമായിരുന്നു. ഒരുദിവസം മുഴുവന്‍ ആലോചിച്ചു. അദ്ദേഹം പിറ്റേദിവസം എന്നെ വിളിച്ചു, ആളെ വിട്ടിട്ടുണ്ടെന്നു പറഞ്ഞു. ആള് ഇവിടെ വന്നു. എന്നെ കണ്ടു സംസാരിച്ചു. എന്താ ഡിമാന്‍ഡ്, ക്യാഷ് വേണോ എന്ന് ചോദിച്ചു.

ക്യാഷ് അല്ല, എനിക്കൊരു പുതിയ വണ്ടി കിട്ടിയാല്‍ നന്നായിരിക്കും എന്നു പറഞ്ഞു. വീണ്ടും ചാക്കോച്ചന്‍ വിളിച്ചു, ബോണിക്ക് ഇഷ്ടമുള്ള വണ്ടി എടുത്തുകൊള്ളാന്‍ പറഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു തന്നെ വണ്ടി വാങ്ങാനായിരുന്നു എനിക്ക് ആഗ്രഹം. അങ്ങനെ സ്‌പ്ലെന്‍ഡറിന്റെ പുതിയ മോഡല്‍ തന്നെ തിരഞ്ഞെടുത്തു. ബോണി പറയുന്നു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ